ദില്ലി: കോവിഡ് വ്യാപനം മൂലം അടച്ചിരുന്ന ഇന്ത്യ-ഭൂട്ടാൻ രാജ്യങ്ങളുടെ അതിർത്തി രണ്ടര വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും തുറക്കുന്നു. അസമിൽ സംദ്രൂപ് ജോങ്ഖർ, ഗെലെഫു എന്നിവിടങ്ങളിലെ അതിർത്തികളാണ് സെപ്തംബർ 23 മുതൽ വീണ്ടും വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്ത് വിട്ടത്.
ഭൂട്ടാൻ സർക്കാരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിർത്തി തുറക്കാനും സന്ദർശകർക്ക് നല്ല അനുഭവം ഒരുക്കാനും തങ്ങൾ തയ്യാറെടുക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടേയും അതിർത്തികളിൽ താമസിക്കുന്ന ആളുകൾക്കിടയിൽ സൗഹൃദം മെച്ചപ്പെടുത്താനും ഇതുവഴി കഴിയുമെന്നും ഇവർ പറയുന്നു.
2019 ലാണ് ഇന്ത്യ-ഭൂട്ടാൻ രാജ്യങ്ങൾക്കിടയിലെ അന്താരാഷ്‌ട്ര ഗേറ്റ് അടക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു നീക്കം. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...
അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH
ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…
കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ
തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…