ദില്ലി : ആർട്ടിക് മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ചൈനയ്ക്കും ഇന്ത്യയ്ക്കും ക്കും വൻ വിലക്കുറവിൽ വിറ്റഴിച്ച് റഷ്യ. യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ മാസം റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കിയതോടെയാണ് റഷ്യ പുതിയ നീക്കവുമായി മുന്നോട്ടുവന്നത് . ആർട്ടിക് മേഖലയിലെ പ്രധാന ഉൽപാദക കമ്പനിയായ ആർക്കോ ഉൾപ്പെടെയുള്ള കമ്പനികളാണ് കുറഞ്ഞ നിരക്കിൽ ഇന്ത്യയുൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റിയയ്ക്കുന്നത്.
മുൻപ് യൂറോപ്യൻ യൂണിയൻ, ജി7 രാജ്യങ്ങൾ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കായിരുന്നു റഷ്യ പ്രധാനമായും എണ്ണ കയറ്റുമതി ചെയ്തിരുന്നത് . യുക്രെയ്നുമായുള്ള യുദ്ധവും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയെങ്കിലും വിലകുറച്ചുനല്‍കി വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് റഷ്യ.
യൂറോപ്പ്, മെഡിറ്ററേനിയൻ, സൂയസ് കനാൽ വഴി എത്തിയ 9,00,000 ബാരൽ എണ്ണ ഡിസംബർ 27നു കേരളത്തിലെ കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് റിഫൈനറിയിലേക്കാണ് ഇത് എത്തിയത്. നവംബർ അവസാനം കയറ്റിവിട്ട 600,000 ബാരലിന്റെ രണ്ടു കാർഗോകൾ നെതർലൻഡസിലെ റോട്ടർഡാമിലാണ് ഇറക്കിയത്. എന്നാൽ ഏതൊക്കെ കമ്പനികളാണ് ഈ ചരക്ക് വാങ്ങിയതെന്നു വ്യക്തമല്ല.
ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?
ദില്ലി : പ്രതിരോധരംഗത്ത് ആത്മനിർഭരത കൈവരിക്കുന്നതിൽ മോദി സർക്കാർ വളരെയധികം ശ്രദ്ധ നൽകിയതിനാൽ മുൻ സർക്കാരുകളെ അപേക്ഷിച്ച് ശ്രദ്ധേയമായ മാറ്റം…
ദില്ലി : 2010 മുതൽ പുതിയ വിഭാഗങ്ങളെയും ഒബിസിയിൽ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി…
'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം
തിരുവനന്തപുരം: തദ്ദേശവാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ്, അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. വിജ്ഞാപന ചട്ടം…
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം…