ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ പൗരന്‍ കുല്ഭൂഷണ് ജാദവിന്റെ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്താനെതിരെ ഇന്ത്യ. റിട്ടയേര്‍ഡ് നാവിക സേനാ ഉദ്യോഗസ്ഥനും വ്യവസായിയുമായ കുല്ഭൂഷണ് ജാദവിനെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയായിരുന്നുവെന്ന് ഇന്ത്യയ്ക്കു വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു.
വിയന്ന കരാര്‍ പാകിസ്താന്‍ ലംഘിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പാകിസ്താന്റെ വാദങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. കുല്ഭൂഷണ് കുറ്റസമ്മതമൊഴി നല്‍കിയെന്ന വാദം തങ്ങള്‍ അംഗീകരിക്കില്ലെന്നും സാല്‍വെ പറഞ്ഞു. ഇന്ത്യക്ക് വിചാരണരേഖ പോലും കൈമാറാന്‍ പാകിസ്താന്‍ തയാറല്ല. 13 തവണ കോണ്‍സുലാര്‍ സഹായം ആവശ്യപ്പെട്ട് സമീപിച്ചിട്ടും മറുപടിയുണ്ടായില്ലെന്നും ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി.
അതേസമയം, പാകിസ്താന്റെ വാദം ചൊവ്വാഴ്ച നടക്കും. ബാരിസ്റ്റര്‍ ഖവാര്‍ ഖുറേഷിയാണ് എതിര്‍ഭാഗത്തിന് വേണ്ടി ഹാജരാകുന്നത്.
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…
ദില്ലി പിസിസി മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ്…
പാകിസ്ഥാനിൽ കടന്ന് ആക്രമിക്കാനും ഇന്ന് ഭാരതത്തിന് പേടിയില്ല ; മോദി സർക്കാർ ഭീ-ക-ര-വാ-ദ-ത്തി-ന്റെ അടിവേരിളക്കുമെന്ന് മോദി; വീഡിയോ കാണാം...
ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസിഡന്‍റിനെതിരെ അവിശ്വാസ…
ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ…