ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീ നഗറിന് സമീപം വീണ്ടും ഭീകരാക്രമണം. രണ്ട് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. കരസേനയുടെ ക്വിക്ക് റിയാക്ഷന് ടീം(ക്യുആര്‍ടി) അംഗങ്ങളാണ് പരിംപോറ മേഖലയിലെ ഖുഷിപോറയില് നടന്ന ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ 12-ാം വാര്‍ഷികദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരര്‍ വന്നതെന്ന് സൂചനയുണ്ട്.
ആക്രമണത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണെന്നാണ് സൂചന. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളും സംഭവശേഷം കാറില്‍ രക്ഷപ്പെട്ടു. ഇവരില്‍ രണ്ട് പേര്‍ പാക്കിസ്ഥാനികളും ഒരു കാശ്മീര്‍ സ്വദേശിയുമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.