ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ജപ്പാന്റെ നൊസാമി ഒകുഹാരയെ കീഴടക്കിയാണ് സിന്ധു സെമിയില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-14, 21-7.
ടൂര്‍ണമെന്റിലെ അഞ്ചാം സീഡിലായിരുന്നു സിന്ധു മല്‍സരിച്ചത്. മുന്‍ ലോകചാമ്പ്യനായ ഒകുഹാരക്കെതിരെ കരുത്തുറ്റ പ്രകടനമാണ് നടത്തിയത്. 44 മിനിട്ടില്‍ സിന്ധു ജയിച്ച് സെമിയില്‍ എത്തിയത്. ആദ്യ ഗെയിമിലും രണ്ടാം ഗെയിമിലും തുടക്കത്തിലെ ലീഡെടുത്ത സിന്ധു പിന്നീട് ഒരിക്കലും ലീഡ് വഴങ്ങിയില്ല.
സെമിയില്‍ ചൈനയുടെ ചെന്‍ ഫീയാണ് എതിരാളി. അമേരിക്കയുടെ ബൈവന്‍ സാംഗിനെ പരാജയപ്പെടുത്തിയാണ് ചെന്‍ ഫീ സെമിയില്‍ എത്തിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ചെന്‍ ഫീ ബൈവന്‍ സാംഗിനെ കീഴടക്കിയത്. ചെന്‍ ഫീക്കെതിരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നാലെണ്ണത്തിലും ജയം സിന്ധുവിനായിരുന്നു. മൂന്ന് മല്‍സരത്തില്‍ പരാജയപ്പെട്ടു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…