ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്‌റാനിലെ വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിലൂടെ ഇറാനിയൻ വ്യോമസേനയുടെ രണ്ട് അമേരിക്കൻ നിർമ്മിത എഫ് -14 യുദ്ധവിമാനങ്ങൾ തകർത്ത് ഇസ്രായേൽ. ഐഡിഎഫ് വക്താവ് എഫി ഡെഫ്രിൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ഐഡിഎഫ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
RECAP of Our Recent Operations Over Tehran:
🛫 Strike on two F-14 fighter jets that were located at an airport in Tehran. These jets were intended to intercept Israeli aircraft.
❌ Thwarted a UAV launch attempt toward Israel.
🎯 Eliminated a launch cell minutes before launch… pic.twitter.com/y1gY7oBz99
— Israel Defense Forces (@IDF) June 16, 2025
1979 ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് മുമ്പ്, 70 കളുടെ തുടക്കത്തിലാണ് ഷാ മുഹമ്മദ് റെസ പഹ്‌ലവി ഭരണകൂടം അമേരിക്കയിൽ നിന്ന് 80 എഫ്-14 വിമാനങ്ങൾ വാങ്ങുന്നത്. അമേരിക്കൻ നിർമ്മാതാക്കളായ ഗ്രുമ്മൻ നിർമ്മിച്ച രണ്ട് സീറ്റർ ഇരട്ട എഞ്ചിൻ യുദ്ധവിമാനമായ F-14 ടോംകാറ്റ്, 2006 സെപ്റ്റംബറിൽ കാലപ്പഴക്കത്തെ തുടർന്ന് അമേരിക്കൻ വ്യോമസേന സേവനത്തിൽ നിന്ന് പിൻവലിച്ചിരുന്നു.
1986 ലെ ആക്ഷൻ ബ്ലോക്ക്ബസ്റ്റർ “ടോപ്പ് ഗൺ” എന്ന ചിത്രത്തിലൂടെയാണ് എഫ്-14 ടോംകാറ്റ് പ്രശസ്തമാകുന്നത് .ഒരു F-14 വിമാനത്തിന്റെ പറക്കൽ സമയത്തിന് നിർമ്മാതാക്കൾ അമേരിക്കൻ നാവികസേനയ്ക്ക് ഏകദേശം 900,000 ഡോളറാണ് നൽകിയത്. 2022-ൽ ” ടോപ്പ് ഗൺ: മാവെറിക്ക് ” എന്നചിത്രത്തിലും എഫ്-14 ടോംകാറ്റ് പ്രത്യക്ഷപ്പെട്ടു .

