കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഇന്ത്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ എംബസികൾക്കെതിരെ ആക്രമണം നടത്തുമെന്ന് ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റും ലെവന്റ്-ഖൊറാസാനും (ഐഎസ്‌ഐഎൽ-കെ) ഭീഷണി മുഴക്കിയെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പുറത്തുവന്നു. താലിബാനും മധ്യ, ദക്ഷിണേഷ്യൻ മേഖലയിലെ യുഎൻ അംഗരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കുക എന്നതായിരുന്നു ആക്രമണത്തിന് പിന്നിലെ തീവ്രവാദ ഗ്രൂപ്പിന്റെ ഉദ്ദേശം.യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ .
അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ഭീഷണി’ എന്ന വിഷയത്തിൽ നാളെ ഒരു മീറ്റിംഗ് നടക്കും, അതിൽ ഐക്യരാഷ്ട്രസഭയുടെ തീവ്രവാദ വിരുദ്ധ ഓഫീസ് അണ്ടർ സെക്രട്ടറി ജനറൽ വ്‌ളാഡിമിർ വോറോങ്കോവ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അവതരിപ്പിക്കും. രാജ്യത്ത് സുരക്ഷ നൽകാൻ താലിബാനെ കഴിവില്ലാത്തവരായി ചിത്രീകരിക്കാൻ ഒരുങ്ങുകയാണ്.
താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് അഫ്‌ഗാനിൽനിന്നും നയതന്ത്ര ഉദ്യോഗസ്ഥരെയും അഫ്‌ഗാനിലെ ഇന്ത്യക്കാരെയും ഇന്ത്യ തിരികെ രാജ്യത്തെത്തിച്ചിരുന്നു. പിന്നീട് അഫ്ഗാൻ തലസ്ഥാനത്തെ എംബസിയിൽ ഒരു സാങ്കേതിക ടീമിനെ പുനർ വിന്യസിച്ചുകൊണ്ട് ഇന്ത്യ കാബൂളിൽ നയതന്ത്ര സാന്നിധ്യം പുനരാരംഭിച്ചു.
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാമജന്മഭൂമിയിൽ. രാമക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി പൂജാകർമ്മങ്ങളിലും റോഡ് ഷോയിലും പങ്കെടുക്കും. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന്…
കോഴിക്കോട്: കന്നിയാത്രയിൽ തന്നെ നവകേരള ബസിന്റെ ഡോർ കേടായി. ഇതേ തുടർന്ന് കെട്ടിവച്ചാണ് ബസ് യാത്രികരുമായി ബംഗളൂരുവിലേക്ക് പോയത്. ഇന്ന്…
തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ്…
ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രതയിൽ. ആക്രമണം നടത്തിയ ഭീകരർക്കായി…