ബ്രാസാവിൽ: കിഴക്കൻ കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ ദേവാലയത്തിന് നേരെ ഇസ്‌ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 38 പേര്‍ കൊല്ലപ്പെട്ടു. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് ഭീകര സംഘടന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന് പിന്നില്‍. ഐ.എസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങളോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ള ഭീകര സംഘടനയാണിത്.ദേവാലയം ആക്രമിച്ച ഇവര്‍ സമീപത്തെ വീടുകളും കടകളും അഗ്നിക്കിരയാക്കി.
പുലര്‍ച്ചെ ഒരു മണിയോടെ നടത്തിയ ആക്രമണത്തിൽ ദേവാലയത്തിനുള്ളിലുംപുറത്തും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഒട്ടേറെപേരെ കാണാനില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 1990 കളില്‍ ഉഗാണ്ടയില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് എഡിഎഫ്. സ്വന്തം നാട്ടിലെ സൈനിക സമ്മര്‍ദ്ദം മൂലം 2002ല്‍ ഇവര്‍ കോംഗോയിലേക്ക് തട്ടകം മാറ്റുകയായിരുന്നു.

