ഹമാസ് ഭീകരവാദികളുടെ തടങ്കലിൽ 50 ദിവസം കഴിഞ്ഞതിന്റെ അനുഭവം പങ്കുവെച്ച് ഇസ്രായേൽ യുവതി. 18-കാരിയായ നോഗ വീസ് ആണ് വിചിത്ര അനുഭവങ്ങൾ പങ്കുവച്ചത്. ഹമാസ് ഭീകരവാദികളിൽ ഒരാൾ തനിക്ക് മോതിരം നൽകുകയും വിവാഹം കഴിക്കാൻ താത്പ്പര്യം പ്രകടിപ്പിക്കുയും കുട്ടികൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെടിയേറ്റ് മരിക്കാൻ ഭയമായതിനാൽ താൻ ചിരി അഭിനയിച്ചു എന്ന് നോഗ പറഞ്ഞു.
തങ്ങളുടെ വീട്ടിൽ നിന്നാണ് നോഗയെയും മാതാവിനെയും തട്ടിക്കൊണ്ടുപോയത്. ആരെയോക്കെ മോചിപ്പിച്ചാലും തന്നെ മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീകരൻ പറഞ്ഞതായും നോഗ വ്യക്തമാക്കി. 50 ദിവസം ആ ഭീകരനൊപ്പമാണ് കഴിയേണ്ടിവന്നത്. അമ്മ ഷിരിയെയും ഭീകരർ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയിരുന്നു. വീടുകൾ മാറികൊണ്ടിരുന്നപ്പോൾ ഭീകരരുടെ ഭാര്യമാരെന്ന് വരുത്താൻ അവർ ഹിജാബ് ധരിപ്പിച്ചാണ് തങ്ങളെ കൊണ്ടുപോയിരുന്നത് എന്ന് യുവതി പറഞ്ഞു.
”ഭീകരരുടെ സ്വഭാവം മിനിട്ടുകൾക്കുള്ളിൽ മാറും. വെടിവയ്‌ക്കാതിരിക്കാൻ ഭീകരർ പറയുന്നതെല്ലാം അനുസരിച്ചു. ഒരു മിനിറ്റ് അവർ ഞങ്ങളോടൊപ്പം കളിച്ചു ചിരിച്ചിരിക്കുമെങ്കിൽ തൊട്ടടുത്ത നിമിഷം തോക്കുമായി വരുമായിരുന്നു. ഞങ്ങൾ എപ്പോഴും അവരെ പ്രീതിപ്പെടുത്തണമായിരുന്നു” എന്ന് നോഗ പറഞ്ഞു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…
തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi
പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…
ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…
ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി