ചണ്ഡീഗഡ്: ഒക്ടോബര്‍ എട്ടിന് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍. ബിഹാറിലെ റെവാരി റയില്‍വേസ്റ്റേഷനും ക്ഷേത്രങ്ങളും അഗ്നിക്കിരയാക്കുമെന്നാണ് ജയ്‌ഷെയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ കറാച്ചിയില്‍ നിന്ന് ഇത് സംബന്ധിച്ച് കറാച്ചിയില്‍ നിന്നും കത്തും പുറത്തുവിട്ടിട്ടുണ്ട്.
ഭീകരാക്രമണം സംബന്ധിച്ച കത്ത് കിട്ടിയതായി പൊലീസ് സ്ഥിരീകരിച്ചു. ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റേതാണ് സന്ദേശമെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഭീഷണി സന്ദേശത്തിന് പിന്നാലെ ഹരിയാനയില്‍ സുരക്ഷ ശക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രില്‍ 19നും ജെയ്‌ഷെ ഭീകരര്‍ റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിക്കുമെന്ന് ഭീഷണിയുയര്‍ത്തിയിരുന്നു. ഒക്ടോബര്‍ എട്ടിന് പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് ഭീഷണി സന്ദേശവും ഇവര്‍ പുറത്തുവിട്ടിരുന്നു. ഹിന്ദിയിലായിരുന്നു സന്ദേശം പുറപ്പെടുവിച്ചിരുന്നത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…