ശ്രീനഗർ: ജമ്മു കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദേശീയ വികാരം അലയടിക്കുന്നു. ഹർ ഘർ തിരംഗ സന്ദേശവുമായി നടന്ന പരിപാടികളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ആവേശത്തോടെ ദേശീയ പതാകയുമായി എത്തിയത്. സ്‌കൂളുകളിലും പൊതു മൈതാനങ്ങളിലും വിദ്യാർത്ഥികൾക്കൊപ്പം പ്രദേശവാസികളും അണിനിരക്കുന്നു.
ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ ബുർഹാൻ വാനിയുടെ പട്ടണമായ ത്രാളിലെ പരിപാടിയിൽ ആയിരത്തിലേറെ വിദ്യാർത്ഥികളാണ് ദേശീയപതാക ഏന്തി പങ്കെടുത്തത്. 2016ലാണ് ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ ബുർഹാൻ വാനിയെ സൈന്യം വധിച്ചത്.
ഒരു സമയത്ത് ഏറ്റവുമധികം ഭീകരർ തമ്പടിച്ചിരുന്ന പ്രദേശമാണ് ത്രാൾ. ഹിസ്ബുൾ മുജാഹിദ്ദിന്റേയും ജയ്‌ഷെ മുഹമ്മദിന്റേയും കേന്ദ്രവുമായിരുന്നു. വിഘടവാദി നേതാ ക്കളുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ് ഇന്ന് ഇന്ത്യയുടെ കരുത്തിനായി ജയ് ഹിന്ദ് വിളികളോടെ ഉണർന്നിരിക്കുന്നത്.
സ്‌കൂളുകളിലെ വിദ്യാർത്ഥികൾ സൈനികർക്കൊപ്പം മൈതാനങ്ങളിൽ അണിനിരന്നു. പടുകൂറ്റൻ ദേശീയ പതാകയുമായി നിരത്തുകളിലൂടെ നടന്ന റാലിയിൽ പ്രദേശവാസികളും ആവേശത്തോടെയാണ് പങ്കുചേർന്നത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…
ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…
ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…
കാനഡയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ…
മുഖ്യമന്ത്രി ഫോണുമായി ഹാജരാകണം ! ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പോലീസിന്റെ ചടുല നീക്കം
പാറ്റ്‌ന : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു. ഇന്ന് ഉച്ചയോടെ…