തിരുവനന്തപുരം:കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാൻ സംസ്ഥാന സർക്കാർ ചെലവഴിച്ചത് 22 കോടി രൂപയെന്ന രേഖ പുറത്തുവിട്ട് വിവരാവകാശ കേന്ദ്രം .
സിൽവർ ലൈന്റെ സാധ്യതാ പഠനം, ഡിപിആർ തയാറാക്കൽ എന്നിവയ്ക്ക് കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രയ്ക്ക് 2021 ജൂലൈവരെ നൽകിയത് 19,05,34,436 രൂപയാണ്.
തുടർന്ന് നികുതി ഉൾപ്പെടെ മൊത്തത്തിൽ ചെലവഴിച്ചത് 22,48,30,634 രൂപ. സിസ്ട്ര കെ റെയിലിന്റെ ജനറൽ കൺസൽട്ടൻസിയാണ്. മൂന്നു വർഷമാണ് കരാർ കാലാവധിയെന്നും സിൽവർ ലൈനു മാത്രമല്ല സിസ്ട്ര സേവനമെന്നും കെ റെയിൽ വിവരാവകാശ മറുപടിയിൽ പറയുന്നു.
അതേസമയം കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…