തിരുവനന്തപുരം കാട്ടാക്കടയിലെ കാട്ടാല്‍ ദേവിക്ഷേത്രത്തിന് സമീപം തിരഞ്ഞടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷോത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്ന നാമജപം നിര്‍ബന്ധപൂര്‍വ്വം നിര്‍ത്തിവയ്പ്പിച്ച സംഭവം ദേശീയ ശ്രദ്ധയിലേക്ക്.
നാമജപത്തില്‍ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലെത്തി ഉച്ചഭാഷിണിയുടെ ഫ്യൂസ് ഊരുകയായിരുന്നുവെന്നാണ് പരാതി.സംഭവത്തില്‍ പരാതിയുമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ക്ഷേത്രസംരക്ഷണ സമിതി.
സംഘടിതരായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനുള്ളില്‍ കയറി പൂജാദികര്‍മ്മങ്ങള്‍ക്കും നാമജപത്തിനും തടസം സൃഷ്ടിക്കുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.സിപിഎം നേതാക്കളായ മുന്‍ എംഎല്‍എ ശിവന്‍കുട്ടി,ഐ ബി സതീഷ് തുടങ്ങിയവരുടെ പേരും പരാതിയിലുണ്ട്.പരിഹാരകര്‍മ്മങ്ങള്‍ക്കായി മുടക്കുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കി തരണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.അതെ സമയം ക്ഷേത്രത്തിലെ പരിപാടികള്‍ക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ പരിപാടിക്ക് മൈക്ക് അനുവാദം മേടിച്ചിരിന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോലീസ് ഇത് സ്വീകരിച്ചിട്ടില്ല.
എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…
ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ
ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…