Kerala

കേരള സർവകലാശാല ബഡ്ജറ്റ് അവതരണം; സെനറ്റ് യോഗം രണ്ടു തവണ മാറ്റിവെയ്‌ക്കേണ്ടി വന്നത് സർവകലാശാല ഭരണാധികാരികളുടെ പിടിപ്പുകേടെന്ന്‌ യുഡിഎഫ് സെനറ്റ് അംഗങ്ങൾ

തിരുവനന്തപുരം: കേരള സർവകലാശാല ബഡ്ജറ്റ് അവതരണത്തിനായി വിളിച്ച സെനറ്റ് യോഗം രണ്ടു തവണ മാറ്റിവെയ്‌ക്കേണ്ടി വന്നത് സർവകലാശാല ഭരണാധികാരികളുടെ പിടിപ്പുകേടിന്റയും ഉദാസീനതയുടെയും ഫലമാണെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ. സർവകലാശാലയുടെ ദൈനംദിന കാര്യങ്ങൾ മുടക്കം കൂടാതെ നടന്നുപോകുന്നതിനു അത്യന്താപേക്ഷിതമായ ബഡ്ജറ്റ് പാസ്സാക്കുന്നതിനായി, സാമ്പത്തിക വർഷം അവസാനിക്കുന്നതിനു കേവലം നാല് ദിവസം ബാക്കിയുള്ള വിധത്തിൽ മാർച്ച്‌ 25, 26 തീയതികളിലാണ് ആദ്യം സെനറ്റ് യോഗം വിളിച്ചിരുന്നത്. അത് കഴിഞ്ഞ് രണ്ടു ദിവസം എന്നത് വെട്ടി ചുരുക്കി 25 ലേക്ക് മാത്രമായി പരിമിതപ്പെടുത്തി. ഒടുവിൽ ഈ യോഗം 27 ലേക്ക് മാറ്റിവക്കുകയായിരുന്നു.

കേരളത്തിലെ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തങ്ങളുടെ ബഡ്ജറ്റ് നേരത്തെ തന്നെ പാസ്സ് ആക്കിയപ്പോൾ, കേരള സർവകലാശാല ഇക്കാര്യത്തിൽ ഇരുട്ടിൽ തപ്പുകയായിരുന്നു. പെരുമാറ്റചട്ടം വന്നാൽ പ്രഖ്യാപനങ്ങൾ ഒന്നും നടത്താനാവില്ലെന്നും ബഡ്ജറ്റ് പരിമിതപ്പെടുത്തേണ്ടി വരുമെന്നും ഏവർക്കും അറിവിരിക്കെ, കേരള സർവകലാശാല അധികാരികൾ മാത്രം ഇതൊന്നും അറിഞ്ഞില്ല എന്നത് ഖേദകരമാണ്. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം, പരീക്ഷ നടത്തിപ്പ്, ഗവേഷണ ഫണ്ടുകൾ എന്നിവ മുടങ്ങാതിരിക്കുന്നതിനും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഗ്രാന്റുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യഥാസമയം വിനിയോഗിക്കുന്നതിനും ബഡ്ജറ്റ് പാസ്സ് ആക്കുന്നത് അനിവാര്യമായിരിക്കെ, ഇത്രയും ഉദാസീനമായ സമീപനം സർവകലാശാല സ്വീകരിച്ചത് ദുരുപദിഷ്ടമാണ്.

ബഡ്ജറ്റ് മാറി വോട്ട്ഓൺ അക്കൗണ്ട് ആണോ എന്ന കാര്യം പോലും സെനറ്റ് അംഗങ്ങളെ അറിയിക്കാതെയാണ് സർവകലാശാല മുന്നോട്ട് പോകുന്നത്. ബഡ്ജറ്റ് ഉൾപ്പെടെ ഉള്ള ഒരു കാര്യങ്ങളും സെനറ്റിൽ ചർച്ചചെയ്യപ്പെടരുത് എന്ന ചിലരുടെ പിടിവാശിയാണ് സർവകലാശാലയെ ഭരണസ്തംഭനത്തിലേക്ക് കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത്. പരമാധികാര സഭയായ സെനറ്റിനെ നോക്ക്കുത്തി ആക്കികൊണ്ടാണ് അധികാരികൾ മുന്നോട്ടു പോകുന്നത്. ഓഡിറ്റ് റിപ്പോർട്ട്‌ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചർച്ച ചെയ്ത് പാസ്സ് ആക്കാതെയും, ജനറൽ സെനറ്റ് യോഗം വിളിക്കാതെയുമാണ് അധികാരികൾ സർവകലാശാല ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇതിനെതിരെ സെനറ്റ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സെനറ്റ് യോഗത്തിലെ മന്ത്രി – വൈസ്ചസൻസിലർ പോര്, സർവകലാശാല കലോത്സവം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പൊതുസമൂഹത്തിനു മുന്നിൽ മുഖം നഷ്ടപ്പെട്ടിരിക്കുന്ന സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടി തടസപ്പെടുന്ന രീതിയിയിലാണ് കാര്യങ്ങളുടെ പോക്ക് എന്നു യോഗം കുറ്റപ്പെടുത്തി. ഡോ. എബ്രഹാം എ, ഡോ. അജേഷ് എസ്. ആർ, ഡോ. വിനോദ് കെ ജോസഫ്, മറിയം ജാസ്മിൻ, വൈ. അഹമ്മദ് ഫസിൽ എന്നിവർ പ്രസംഗിച്ചു.

anaswara baburaj

Recent Posts

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ !ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന !

ഛത്തീസ്​ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…

4 hours ago

ഷെയിനിന്റെ ഉദ്ദേശമെന്ത്? സോഷ്യൽ മീഡിയ ചർച്ചകൾ ഇങ്ങനെ… | OTTAPRADAKSHINAM

കത്തിക്കയറിയ മറ്റൊരു വിവാദം വഴിതിരിച്ചുവിടാൻ ഷെയിൻ ചാ-വേ-റാ-യി? #shanenigam #unnimukundan

4 hours ago

ഉപയോക്താക്കൾ ഇനി പ്രൊഫൈൽ ഫോട്ടോകൾ തെരഞ്ഞെടുക്കില്ല ! പകരം നിർമ്മിക്കും !! പുത്തൻ AI അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

ഉപയോക്താക്കൾക്ക് പ്രൊഫൈൽ ഫോട്ടോകൾ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്.ഇതിലൂടെ ഉപയോക്താക്കൾക്ക്…

4 hours ago

കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമര്‍ ബോട്ടപകടം അന്വേഷിച്ച കമ്മിഷന്റെ സൂചനകള്‍

മാപ്പിള ല-ഹ-ള-യ്ക്കു ശേഷം ഈ സ്ഥലങ്ങള്‍ മഹാകവി കുമാരനാശാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ദുരവസ്ഥ എഴുതിയതിയത്. ഇത് ഖിലാഫത്തുകാരുടെ ഭീ-ഷ-ണി-ക്ക് കാരണമായി.…

5 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം ! കോടതി ഉത്തരവുമായി ചുമതലയേറ്റ ബിഷപ്പിനെ ഒരു വിഭാഗം ഇറക്കി വിട്ടു ! സ്ഥലത്ത് സംഘർഷാവസ്ഥ

തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികളുടെ ചേരി തിരിഞ്ഞ് പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ…

6 hours ago

ഉടൻ ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണം; പോലീസിൽ കീഴടങ്ങണം! ഇത് അപേക്ഷയല്ല ! മുന്നറിയിപ്പ് ; പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ.…

6 hours ago