കോട്ടയം: കോളജ് വിദ്യാർത്ഥികൾക്ക് നേരെ കോട്ടയം നഗരത്തില്‍ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പോലീസ്. വിദ്യാര്‍ത്ഥികളെ ആക്രമിച്ച മുഹമ്മദ് അസ്ലം, അഷ്‌കര്‍ ഷെബീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കോളജ് വിദ്യാര്‍ത്ഥിനിയെ നിലത്തിട്ട് ചവിട്ടിയ പ്രതികള്‍, സഹപാഠിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയും ചെയ്തു. ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ ബൈക്കപകടത്തില്‍ പരുക്കേറ്റ സുഹൃത്തിന് വസ്ത്രവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരും. തെക്കുംഗോപുരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ പെണ്‍കുട്ടിക്ക് നേരെ പ്രതികള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു. രാത്രിയില്‍ പുറത്തിറങ്ങിയത് എന്തിനാണെന്ന് ചോദിച്ചു ഭീഷണിപ്പെടുത്തി. ഇവിടെ നിന്നും സ്‌കൂട്ടറില്‍ രക്ഷപ്പെട്ട ഇവരെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
സംഭവ സമയം അതുവഴി വന്ന പോലീസ് പെട്രോളിങ് സംഘം അക്രമം നടത്തിയ താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്‌ക്കര്‍, ഷെബീര്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, സംഘം ചേര്‍ന്ന് മർദ്ദനം തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…
റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah
തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് നിർദേശിച്ചു . ഗവർണ്ണർക്കെതിരെ…
ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് (നാഡ)യുടേതാണ് നടപടി.…
26/11 മുംബൈ ഭീകരാക്രമണത്തില്‍ മുന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കരെയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ തീവ്രവാദി…
ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ചോദ്യം…