വാല്‍പാറ : തമിഴ്‌നാട് വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ച് വയസുകാരനായ തോട്ടം തൊഴിലാളിയുടെ മകനെ കടിച്ചു കൊന്നു. വാല്‍പാറ ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടംതൊഴിലാളിയുടെ മകന്‍ സൈഫുള്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോവുകയായിരുന്നു.
ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് കുട്ടിയെ കാണാനില്ല എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പിന്നാലെ പോലീസും വനംവകുപ്പും നാട്ടുകാരുംചേര്‍ന്ന് കുട്ടിയെ അന്വേഷിച്ചിറങ്ങി. പരിശോധനയില്‍ തേയിലത്തോട്ടത്തിനുള്ളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുള്ളിപ്പുലിയാണ് കുട്ടിയെ കടിച്ചുകൊന്നത് എന്നാണ് വിവരം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം വാല്‍പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

