ഇടുക്കി: ഇടുക്കി ഉടുമ്പഞ്ചോലയിലെ കള്ളവോട്ടാരോപണത്തില്‍ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഹിയറിങ്ങിന് വിളിപ്പിച്ചതായും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശ് അറിയിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ നല്‍കിയ പരാതിയിലാണ് കളക്ടറുടെ നടപടി.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ രഞ്ജിത്ത് ഉടുമ്പഞ്ചോലയിലെ 66, 69 ബൂത്തുകളില്‍ വോട്ട് ചെയ്ത രേഖകള്‍ ഹാജരാക്കിയാണ് ഇബ്രാഹിംകുട്ടി കല്ലാര്‍ പരാതി നല്‍കിയത്. വോട്ട് ചെയ്യുന്നതിനായി രഞ്ജിത്ത് രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചിരുന്നു. പേരിലും മേല്‍വിലാസത്തിലും ചെറിയ മാറ്റം ഉണ്ടെങ്കിലും രണ്ട് കാര്‍ഡുകളിലേയും ഫോട്ടോ ഒന്നുതന്നെയാണ്.
ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രഞ്ജിത്ത് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കരസ്ഥമാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വ്യക്തമായ രേഖകളുള്ളതു കൊണ്ട് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായും ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…