പ്രണയ വിവാഹത്തിന് പിന്നാലെ മുസ്ലിം വിഭാഗത്തിൽ പെട്ട ഭാര്യയും ഭാര്യ വീട്ടുകാരും തന്നെ മത പരിവർത്തനത്തിന് നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ഹിന്ദു യുവാവ് രംഗത്ത്. കർണാടകയിലെ ഗഡാഗ് ജില്ലയിൽ നിന്നുള്ള യുവാവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയും യുവാവും വിവാഹിതരായത്.
വിശാൽകുമാർ ഗോകവി എന്ന യുവാവിന്റെ പരാതിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച ഗഡാഗ് ടൗൺ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 299 (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), 302 (വ്യക്തികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കൽ) എന്നിവ ചുമത്തി.
പരാതിയിൽ, താനും തഹ്‌സീൻ ഹൊസാമണി എന്ന യുവതിയും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നും 2024 നവംബർ 26 ന് ഗഡാഗ് സബ് രജിസ്ട്രാർ ഓഫീസിൽ നിയമപരമായി വിവാഹം കഴിച്ചുവെന്നും വിശാൽകുമാർ പറഞ്ഞു.
“ഞാൻ ഒരു മുസ്ലീം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഞങ്ങൾ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഒടുവിൽ, അവളുടെ വീട്ടുകാർ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞു.തന്നെ വിവാഹം ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അവൾ ഭീഷണി മുഴക്കി. ഭയം കാരണം നിയമപരമായ വിവാഹത്തിന് സമ്മതിച്ചു. പിന്നാലെയാണ് മതം മാറാനുള്ള സമ്മർദ്ദം ആരംഭിച്ചത്.”- യുവാവ് പറയുന്നു

