Ludhiana gas leak; A judicial inquiry will begin soon
പഞ്ചാബ്: ലുധിയാനയിൽ പാലുൽപന്ന നിർമ്മാണ ഫാക്ടറിയിൽ നിന്നുണ്ടായ വാതക ചോർച്ചയിൽ
ജുഡീഷ്യൽ അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. നിലവിൽ, വാതക ചോർച്ചയുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും, ആരെയും പ്രതി ചേർത്തിട്ടില്ല. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ഉടൻ തന്നെ അവസാനിപ്പിക്കുന്നതാണ്.
ഫാക്ടറിയിൽ നിന്ന് ഉയർന്ന തോതിൽ രാസമാലിന്യം സമീപത്തുള്ള ഓടയിലേക്ക് തള്ളിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വാതക ചോർച്ചക്ക് കാരണമായിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. കൂടാതെ, അന്തരീക്ഷത്തിൽ ഹൈഡ്രജൻ സൾഫൈഡിന്റെ സാന്നിധ്യം ഉയർന്ന അളവിലാണ്. ദുരന്തത്തിൽ 11 പേരാണ് മരിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സയിൽ കഴിയുന്നവർക്കും, പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും, ചികിത്സയിൽ കഴിയുന്നവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് നൽകുക. കഴിഞ്ഞ ദിവസമാണ് ലുധിയാന ജില്ലയിൽ വാതക ചോർച്ച ഉണ്ടായത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…