കൊൽക്കത്ത: ജമ്മുകാഷ്മീരിൽ അന്യസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ ബംഗാളി തൊഴിലാളികൾക്ക് കാശ്മീരിൽ നിന്ന് നിന്നും മടങ്ങാൻ സൗകര്യമൊരുക്കി പശ്ചിമ ബംഗാൾ സർക്കാർ. ശ്രീനഗറിൽനിന്ന് ഒമ്പത് പേരെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. കാശ്മീരിൽ നടന്ന ആക്രമണത്തിനു പിന്നാലെ മടങ്ങാൻ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ സംസ്ഥാന സർക്കാരിനെ ബന്ധപ്പെട്ടിരുന്നു.
ആവശ്യം പരിഗണിച്ച പശ്ചിമ ബംഗാൾ സർക്കാർ രണ്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ കാഷ്മീരിലേക്ക് അയച്ചു. ഇവരാകും തൊഴിലാളികളുടെ മടങ്ങിവരവ് സംബന്ധിച്ച കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുക എന്നും മതത വ്യക്തമാക്കി.
131 ബംഗാളി തൊഴിലാളികളാണ് കാഷ്മീരിൽ ഉണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേരെ ശ്രീനഗറിൽ എത്തിച്ചു. മറ്റുള്ളവരെ ബാരാമുള്ളയിൽനിന്നും താഴ്വരയുടെ മറ്റുഭാഗങ്ങളിൽനിന്നും ശ്രീനഗറിലേക്ക് എത്തിക്കുകയാണെന്നും മമത അറിയിച്ചു. പ്രത്യേക ട്രെയിനിലാകും ബംഗാൾ സർക്കാർ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നത്.
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…