പാലക്കാട്: പുലിയുടെ സാന്നിധ്യം സ്ഥിരമായതോടെ മണ്ണാർക്കാട് തത്തേങ്ങലത്ത് കൂട് സ്ഥാപിക്കാൻ തീരുമാനം.. എൻ ഷംസുദ്ദീൻ എം എൽ എയുടെ അധ്യക്ഷതയിൽ മണ്ണാർക്കാട് വനം ഡിവിഷൻ ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഈ പ്രദേശത്ത് പതിവായി പുലിയുടെ സാന്നിധ്യമുണ്ട്. റോഡരികിൽ പുലിയെ കണ്ടിരുന്നു. നായ്ക്കളയാണ് പുലി ഇരയാക്കുന്നത്. കൂടാതെ സമീപത്തെ കോഴിക്കൂട്ടിലും പുലി കയറി. തുടർച്ചയായി പുലിയുടെ സാന്നിദ്ധ്യത്തെ തുടർന്നാണ് ജനപ്രതിനിധികൾ യോഗം വിളിച്ചത്.
തത്തേങ്ങലം, കണ്ടമംഗലം മേഖലകളിൽ ഇറങ്ങുന്ന പുലിയെ പിടിക്കുക ആണ് ലക്ഷ്യം. വന്യമൃഗശല്യം രൂക്ഷമായ കോട്ടോപ്പാടം, തെങ്കര പഞ്ചായത്തുകളിൽ വനത്തോടു ചേർന്ന വാർഡുകളിൽ അടിക്കാട് വെട്ടും. തൊഴിലുറപ്പ് പദ്ധതി ഇതിനായി പ്രയോജനപ്പെടുത്തും. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. തെരുവ് നായകളുടെ പ്രജനനം നിയന്ത്രിക്കുന്നതിനു വന്ധ്യംകരണം നടപ്പാക്കാനും തീരുമാനമായി. നായ്ക്കളുടെ സാന്നിധ്യം കുറഞ്ഞാൽ തീറ്റതേടി പുലികൾ എത്തുന്നത് നിയന്ത്രിക്കാനാകും എന്നാണ് പ്രതീക്ഷ.
അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH
ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…
കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ
തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…