സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാഖിൽ നിന്ന് മിസൈലാക്രമണം. ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് മിസൈലാക്രമണം ഉണ്ടായത്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇറാഖിൽ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തി വന്നിരുന്ന ആക്രമണം ഫെബ്രുവരി ആദ്യ ആഴ്ചയോടെ അവസാനിപ്പിച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇറാഖിൽ നിന്നും ഇത്തരം ഒരു ആക്രമണം ഉണ്ടാകുന്നത്.
വൈറ്റ് ഹൗസിൽ യുഎസ് പസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇറാഖിന്റേയും സിറിയയുടേയും അതിർത്തി നഗരമായ സുമ്മറിൽ ട്രക്കിന്റെ പിന്നിൽ ഘടിപ്പിച്ച റോക്കറ്റ് ലോഞ്ചറുകൾ കണ്ടിരുന്നതായി സുരക്ഷാ വൃത്തങ്ങൾ പറയുന്നു.
പ്രദേശത്ത് ഉടനീളം ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും, രക്ഷപ്പെട്ട അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും, ഇവരെ കണ്ടെത്താനായി ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇറാഖിലെ സൈനിക ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചു.
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…
ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…