എറണാകുളം: മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്. ആക്രമണം സംഭവിക്കുമ്പോൾ നിരവധി പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുറ്റ കൃത്യത്തിൽ പങ്കെടുത്തു എന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാവുക. അരുണാചൽപ്രദേശ് സ്വദേശി അശോക് ദാസാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
ഇന്നലെ സംഭവത്തിൽ 10 പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. നാളെ പ്രതികളെ കോടതിയിൽ ഹാജരാക്കും. സംഭവം ആൾക്കൂട്ട മർദ്ദനമാണെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹോട്ടൽ ജീവനക്കാരനാണ് അശോക് ദാസ്. രാത്രി ഹോട്ടലിൽ ഇയാൾക്കൊപ്പം ജോലി ചെയ്തുവരികയായിരുന്ന പെൺകുട്ടിയെ കാണാൻ പോയതായിരുന്നു ഇയാൾ. ഇതിനിടെ അവിടെയെത്തിയ ആൾക്കൂട്ടം തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ചു. എന്നാൽ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇയാൾ അവശനായതോടെ പോലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതോടെ ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു മരണം. ആൾക്കൂട്ട ആക്രമണത്തിൽ നെഞ്ചിനും തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…
തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…
ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…
ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…