ഇസ്ലാമാബാദ്: കാശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരേ പോരാടാൻ പാക് ഭീകരർക്ക് പരിശീലനം നൽകിയിരുന്നെന്ന കുറ്റസമ്മതവുമായി മുൻ പാകിസ്ഥാൻ പ്രസിഡന്‍റ് പർവേസ് മുഷറഫ്. കൊടുംഭീകരൻമാരായ ഒസാമ ബിൻ ലാദനും ജലാലുദ്ദീൻ ഹഖാനിയും പാക്കിസ്ഥാന്‍റെ വീരൻമാരായിരുന്നെന്നും മുഷറഫ് വെളിപ്പെടുത്തി. പാക് രാഷ്ട്രീയ പ്രവർത്തകനായ ഫർഹത്തുള്ള ബാബർ പുറത്തുവിട്ട വീഡിയോയിലാണ് മുഷറഫിന്‍റെ വിവാദ വെളിപ്പെടുത്തൽ. കാശ്മീരിൽ ഇടപെടൽ നടത്തുന്നില്ലെന്ന പാക്കിസ്ഥാന്‍റെ അവകാശവാങ്ങൾ പൊളിക്കുന്നതാണ് മുഷറഫിൻറെ തുറന്നുപറച്ചിൽ.
1979-ൽ സോവിയറ്റിനെ പുറത്താക്കാനാണു പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ മത തീവ്രവാദം അവതരിപ്പിച്ചത്. പല രാജ്യങ്ങളിൽ നിന്നുള്ള മുജാഹിദ്ദീൻ പ്രവർത്തകരെ പാക്കിസ്ഥാൻ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പരിശീലിപ്പിച്ച ശേഷം അവർക്ക് ആയുധങ്ങൾ നൽകി. ലഷ്‌കർ ഇ ത്വയ്ബ പോലുള്ള വിവിധ തീവ്രവാദ സംഘടനകൾ ഈ കാലഘട്ടത്തിലാണ് ഉയർന്നുവന്നത്. അവർ പാക്കിസ്ഥാന്‍റെ ഹീറോകളായിരുന്നു. ഹഖാനിയും ഒസാമ ബിൻ ലാദനും വീരൻമാരായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ആ വീരൻമാർ ഇപ്പോൾ വില്ലൻമാരായി മാറിയിരിക്കുന്നു എന്നും മുഷറഫ് വിഡിയോയിൽ പറയുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…