പ്രതിപക്ഷം പാക്കിസ്ഥാനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള ‘സങ്കൽപ്പ്’ റാലിയിൽ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി സൈന്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കാനാണ് ഇരുപത്തിയൊന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരക്യാംപുകള്‍ തകര്‍ത്തതിനു ശേഷമുള്ള കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാടുകള്‍ പാകിസ്ഥാനിലെ ജനങ്ങള്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. നിയന്ത്രണരേഖയിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകൾ ചോദിച്ചവരാണ് കോൺഗ്രസ്. അവരിപ്പോൾ വ്യോമസേന നടത്തിയ ആക്രമണത്തെയും സംശയിക്കുന്നു. കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും എന്തിനാണു സായുധ സേനകളുടെ ആത്മവീര്യം നശിപ്പിക്കുന്നതെന്നു പ്രധാനമന്ത്രി ചോദിച്ചു. ശത്രുക്കൾക്കു വളമാകുന്ന പ്രസ്താവനകൾ കോണ്‍ഗ്രസ് എന്തിനാണു നടത്തുന്നതെന്ന് അറിയില്ല– പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ മുഴുവൻ ജനങ്ങളും ജവാന്മാർക്കൊപ്പം ഉറച്ചുനിൽക്കും. ഭീകരർക്കെതിരെ നിലപാടു സ്വീകരിക്കേണ്ടവർ പക്ഷേ യോഗം ചേർന്നു സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയാണ്. കാവൽക്കാരനെ അവഹേളിക്കാനുള്ള മത്സരമാണു നടക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…