SPECIAL STORY

കശ്മീരിനെ കുറിച്ചുള്ള മുൻമന്ത്രി കെ ടി ജലീലിന്റെ പരാമർശത്തിൽ രാജ്യ വ്യാപക പ്രതിഷേധം; ജന്മനാട് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ മുൻ സിമി പ്രവർത്തകന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ നിഴലിക്കുന്നത് വ്യക്തമായ വിഘടനവാദം; വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് തത്വമയി ന്യൂസ് !

തിരുവനന്തപുരം: പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരെന്നും, ജമ്മുവും കശ്മീരും ലഡാക്കും ഉൾപ്പെടുന്ന ഭാഗത്തെ ഇന്ത്യൻ അധീന കശ്മീരെന്നും പരാമർശിച്ചുകൊണ്ടുള്ള മുൻ മന്ത്രി കെ ടി ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നു. ജന്മനാട് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് നിരോധിത സംഘടനയായ സിമിയുടെ മുൻ പ്രവർത്തകൻ കൂടിയായ കെ ടി ജലീൽ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ജലീലിന്റെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആദ്യം വാർത്തയാക്കിയത് തത്വമയി ന്യൂസ് ആയിരുന്നു. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവന്ന, തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ളയുടെ പ്രത്യേക വീഡിയോ റിപ്പോർട്ട് ചർച്ചകൾക്ക് തുടക്കമിട്ടു. പിന്നീട് പ്രമുഖ നേതാക്കളും മലയാള മാധ്യമങ്ങളും വിഷയം ചർച്ചചെയ്തു. ഉച്ചയോടെ ദേശീയ മാധ്യമങ്ങളും ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് വാർത്തയാക്കി.

പോസ്റ്റിൽ നിഴലിക്കുന്നത് വ്യക്തമായ വിഘടനവാദമാണെന്നാണ് പൊതുവിൽ ഉയർന്ന അഭിപ്രായം. മുഹമ്മദാലി ജിന്നയുടെ പാകിസ്ഥാൻ വാദത്തിന് സമാന്തരമായി കേരളത്തിലെ മലബാറിൽ ഉയർന്ന മാപ്പിളസ്ഥാൻ എന്ന വാദത്തിന് പിന്മുറക്കാരുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്. ഇന്ത്യൻ സൈന്യത്തിനെതിരെയും ജലീൽ പോസ്റ്റിലൂടെ കടന്നാക്രമണം നടത്തുന്നുണ്ട്. ഇന്ത്യൻ സൈന്യം കശ്മീരികളോട് മാന്യമായി പെരുമാറിയിരുന്നെങ്കിൽ കശ്മീർ അശാന്തമാകുമായിരുന്നില്ല എന്ന പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കശ്മീരിലെ തദ്ദേശ ജനതയായ പണ്ഡിറ്റുകളെ കൂട്ടക്കൊലചെയ്തും ആട്ടിയോടിച്ചും നിരപരാധികളെ കൊന്നൊടുക്കിയും ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിനെ അശാന്തമാക്കിയത് പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഇസ്‌ലാമിക തീവ്രവാദമാണെന്ന വസ്തുത മനഃപൂർവ്വം മറച്ചുവച്ചാണ് ജലീൽ സൈന്യത്തിന് നേരെ പാക് അനുകൂല പരാമർശം നടത്തിയിരിക്കുന്നത്. പ്രതിഷേധം ശക്തമാകുമ്പോൾ അർത്ഥം മനസ്സിലാക്കാൻ കഴിയാത്തവരാണ് തന്റെ പോസ്റ്റ് വിവാദമാക്കുന്നതെന്ന ന്യായീകരണമാണ് ജലീലിന്റെ ഭാഗത്തുനിന്ന് വന്നത്.

Kumar Samyogee

Recent Posts

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പർ ! കഴക്കൂട്ടം വെട്ടുറോഡിൽ ടിപ്പർ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത്‌ ടിപ്പർ. കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതി മരിച്ചു . പെരുമാതുറ സ്വദേശിനി റുക്‌സാന (35) ആണ്…

6 mins ago

ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരിക്ക് നേരേ നഗ്നതാപ്രദർശനം ! മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മുളന്തുരുത്തി : വഴി യാത്രക്കാരിയായ യുവതിക്ക് നേരെ ബൈക്കിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തിയ മദ്രസ അദ്ധ്യാപകൻ പിടിയിലായി. വെങ്ങോല കുരിങ്കരവീട്ടില്‍…

13 mins ago

ഇടതുണ്ടെങ്കിലേ ഇന്ത്യയിൽ ഇതൊക്കെ നടക്കൂ മക്കളെ !

കേസിൽ പ്രതിയായായിരുന്ന കെ എസ് ഹംസ ഇപ്പോൾ പ്രതിയല്ല ; ഇതെന്ത് മറിമായം ?

35 mins ago

23 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം! പൗർണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹം ബെംഗളുരുവിലെത്തി

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ബെംഗളുരുവിലെത്തി…

1 hour ago

കോൺഗ്രസിന്റെ തനി നിറം ഇതാണ് !

ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി

1 hour ago

കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റ് അതി കഠിനം ! സംസ്ഥാനത്ത് ഇതര സംസ്ഥാന ലൈസൻസുകൾക്ക് ഇഷ്ടക്കാരേറുന്നു; ഡ്രൈവിംഗ് അറിയില്ലെങ്കിലും ലൈസൻസ് സംഘടിപ്പിച്ച് നൽകാൻ ഏജന്‍സികളും ഏജന്റുമാരും സജീവം; ഖജനാവിന് നഷ്ടം ലക്ഷങ്ങൾ

ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത്…

2 hours ago