തിരുവനന്തപുരം: തക്കലയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്ര ആചാരപരമായി തന്നെ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാൽനടയായി തന്നെ ഘോഷയാത്ര നടത്താനാണ് തീരുമാനം. വിഗ്രഹങ്ങൾ വാഹനത്തിൽ കയറ്റി തിരുവനന്തപുരത്ത് എത്തിക്കാനായിരുന്നു നേരത്തെയുള്ള സർക്കാർ തീരുമാനം.
എന്നാൽ സർക്കാർ ആചാരലംഘനം നടത്തുന്നതിൽ ഭക്തജന സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം പുനപരിശോധിച്ചത്. ശബരിമലക്ക് സമാനമായ നീക്കം സർക്കാരിനെതിരെ നടക്കുന്നത് മുന്നിൽ കണ്ടാണ് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനം തിരുത്തിയത്.
സർക്കാർ തീരുമാനത്തിനെതിരെ തമിഴ്നാട്ടിലെയും കേരളത്തിലെയും ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു. തിരുവനന്തപുരത്തെയും കന്യാകുമാരിയിലേയും ഹൈന്ദവ വിശ്വാസികൾക്കിടയിലെ പ്രധാനപ്പെട്ട ചടങ്ങാണ് നവരാത്രി ഉത്സവത്തിൻറെ ഭാഗമായി നടക്കുന്ന വിഗ്രഹഘോഷയാത്ര.
അബുദാബി: സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…
ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…
മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ
ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്…
ഛത്തീസ്ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…