ദില്ലി : പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ ഭരണ ചക്രം ഇനി അദാനി തിരിക്കും. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും തങ്ങളുടെ 27.26% ഓഹരി കൂടി അദാനിക്ക് വിൽക്കുമെന്നു പ്രഖ്യാപിച്ചതോടെ എൻഡിടിവിയിൽ അദാനിയുടെ ഓഹരി 64.71 ശതമാനമായി ഉയരും. നിലവിൽ 37.5 ശതമാനവുമായി അദാനി ഗ്രൂപ്പ് എൻഡിടിവിയിലെ ഏറ്റവും വലിയ ഓഹരിയുടമയാണ്. 27.26% ഓഹരി കൂടി ലഭിക്കുന്നതോടെ ഓഹരി വിഹിതം 51% കടക്കുന്നതിനാൽ കമ്പനി അദാനിക്ക് സ്വന്തമാകും. അദാനിയുടെ മാധ്യമ ഉപകമ്പനിയായ എഎംജി മീഡിയ നെറ്റ്‍വർക്കിനായിരിക്കും ഇനി എൻഡിടിവിയെ നിയന്ത്രിക്കുക. 29.18% ഓഹരി നേരത്തെ തന്നെ സ്വന്തമാക്കിയ അദാനി ഡിസംബർ ആദ്യ ആഴ്ച നടന്ന ഓപ്പൺ ഓഫർ വഴി തന്റെ വിഹിതം 37.5 ശതമാനമായി ഉയർത്തുകയായിരുന്നു.
എൻഡിടിവിയിൽ 32.26% ഓഹരിയാണ് പ്രണോയ് റോയിക്കും രാധിക റോയിക്കും ബാക്കിയുണ്ടായിരുന്നത്. 27.26% അദാനിക്ക് വിൽക്കുന്നതോടെ ഇരുവർക്കും ഇനി 5% ഓഹരി മാത്രമേ ഉണ്ടാവുകയുള്ളൂ. വിശ്വാസ്യത, ആധികാരികത തുടങ്ങിയവയുടെ പര്യായമായ എൻഡിടിവിയിലാണ് ഗൗതം അദാനി നിക്ഷേപിച്ചിരിക്കുന്നതെന്നും, ഈ മൂല്യങ്ങൾ അദ്ദേഹം കാത്തുസൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രണോയ് റോയിയും രാധിക റോയിയും പ്രതികരിച്ചു. ഓപ്പൺ ഓഫർ സമയം മുതൽ അദാനിയുമായി നടത്തിയ ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും തങ്ങൾ മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ അദ്ദേഹം അംഗീകരിച്ചെന്നും അവർ വ്യക്തമാക്കി.
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…