ദില്ലി: അബോര്‍ഷന്‍ (Abortion) നിയമങ്ങളില്‍ നിർണായക മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ബലാത്സംഗത്തെ അതിജീവിച്ചവരുടെയും ശാരീരിക വൈകല്യങ്ങളുള്ള സ്ത്രീകളുടെയും കാര്യത്തില്‍ ഗര്‍ഭത്തിന്റെ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമത്തിലെ പുതിയ ഭേദഗതികള്‍ അനുസരിച്ച്, ലൈംഗികാതിക്രമം, ബലാത്സംഗം അല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭകാലത്ത് വൈവാഹിക അവസ്ഥ മാറുന്നവര്‍ (വൈധവ്യം, വിവാഹമോചനം) എന്നിവര്‍ക്കും അബോര്‍ഷന് വിധേയമാകാന്‍ നിയമം അനുവദിക്കുന്നു. മാര്‍ച്ചില്‍ പാര്‍ലമെന്റ് പാസാക്കിയ 2021 മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (ഭേദഗതി) നിയമത്തിന്റെ കീഴിലാണ് ഈ പുതിയ നിയമങ്ങള്‍ വരുന്നത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…