ലതേഹർ: ജാർഖണ്ഡിലെ 14 ഇടങ്ങളിൽ എൻഐഎ റെയ്ഡ് (NIA Raid). ഭീകരർ സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് മിന്നൽ പരിശോധന ആരംഭിച്ചത്. സർക്കാർ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും സ്‌ഫോടനങ്ങൾ നടത്താനും ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് എൻഐഎ റെയ്ഡ്.
ജാർഖണ്ഡിലെ റാഞ്ചി, ലതേഹർ, ഛത്ര എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരുടെ വീടുകളിലും ചില കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടത്തുന്നതെന്ന് എൻഐഎ വ്യക്തമാക്കി. ഡിജിറ്റൽ രേഖകളും, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ചില തെളിവുകളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ലതേഹറിലെ ബലുമത് പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ഡിസംബർ 19നാണ് ഇതുമായി ബന്ധപ്പെട്ടുള്ള യഥാർത്ഥ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ലതേഹറിലെ ചില ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നുണ്ടെന്നും, സ്‌ഫോടനത്തിനും സർക്കാർ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും ഇവർ ശ്രമിക്കുന്നുമുണ്ടെന്ന വിവരത്തെ തുടർന്നാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…