ചെന്നൈ: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസിനെയാണ് ചെന്നെയിൽ വച്ച് പോലീസ് പിടികൂടിയത്. ചെന്നൈയിൽ എഡ്യു കെയർ എന്ന സ്ഥാപനം നടത്തുകയാണ്പ്രതി. ഈ സ്ഥാപനം വഴിയാണ് കേരളത്തിലേക്ക് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് എത്തിയത്. കേസിലെ മൂന്നാം പ്രതി സാജു ശശിധരന് ഇയാളാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയത്
കായംകുളം പോലീസ് കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തിയാണ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നൽകിയ മൊഴിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് പ്രതിഫലമായി നാൽപ്പതിനായിരം രൂപ നൽകിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഫോൺകോൾ രേഖകളടക്കം പോലീസിന് പ്രതി നൽകി.
കായംകുളം എം എസ് എം കോളേജിലെ ഒന്നാം വർഷ എംകോം വിദ്യാർത്ഥിയായ നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് പ്രവേശനം നേടിയത്. ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായാണ് ബികോം പൂർത്തിയാകാത്ത നിഖിൽ തോമസ് അഡ്മിഷൻ എടുത്തത്. സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കേരള സർവകലാശാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിദ്യാർത്ഥിയെ അദ്ധ്യാപകർ തിരിച്ചറിഞ്ഞില്ലെന്നത് ഗൗരവകരമാണെന്നും പ്രിൻസിപ്പലിനും കോമേഴ്സ് വകുപ്പ് മേധാവിക്കുമെതിരെ നടപടിയെടുക്കാനുമാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. ഇതിനുമുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകും.
ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!
ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…
ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…
അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…