ബെഗുസരായ്യിൽ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ, സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമായി ബോധപൂർവം നടത്തിയതാണെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അവകാശപ്പെട്ടു. വെടിവെപ്പ് നടന്ന ഒരു പ്രദേശത്ത് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരാണ് താമസിച്ചിരുന്നതെന്നും മറ്റൊരിടത്ത് മുസ്ലീം സമുദായത്തിൽ നിന്നുള്ളവരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെഗുസരായ് വെടിവയ്പ്പ് സംബന്ധിച്ച് ഡിജിപിയുമായി വിശദമായ ചർച്ച നടത്തിയതായും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായും നിതീഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്തെ ക്രമസമാധാനനില അവലോകനം ചെയ്യാൻ മുഖ്യമന്ത്രി യോഗം ചേർന്നിരുന്നു. ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ദേശീയപാതയ്ക്ക് സമീപമുള്ള ബെഗുസരായ്യിൽ ഒന്നിലധികം സ്ഥലങ്ങളിൽ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ആളുകൾക്ക് നേരെ വിവേചനരഹിതമായി വെടിയുതിർത്തു. ചൊവ്വാഴ്ച്ചയുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു
സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ ദേശീയ വനിതാ കമ്മീഷൻ
ഭുനേശ്വർ : ജൂൺ നാലിന് ഫലപ്രഖ്യാപനം വരുമ്പോൾ കോൺഗ്രസിന് 50 സീറ്റുകൾ പോലും നേടാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ…
ഹൈദരാബാദ് : അരവിന്ദ് കേജ്‌രിവാളിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും കാലാവധി…
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശയാത്ര സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
മോദി വെള്ളം കുടിക്കുന്നുണ്ട് കാരണം ദില്ലിയിൽ വലിയ ചൂടാണ് ! അല്ലാതെ കെജ്‌രിവാളിനെ പേടിച്ചിട്ടല്ല ! EDIT OR REAL
മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും ; ഇൻഡി സഖ്യത്തിലെ എല്ലാ നേതാക്കളും ഒന്നുകിൽ ജയിലിൽ അല്ലെങ്കിൽ ജാമ്യത്തിൽ !