വയനാട്: നഗരത്തിൽ കാട്ടാന ഒരാളുടെ ജീവനെടുത്തതിനെ തുടർന്ന് വൻ പ്രതിഷേധം നടക്കുന്നതിനാൽ മാനന്തവാടിയിലേക്ക് ഉടൻ ഇല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങൾ ശാന്തമായതിന് ശേഷം മാനന്തവാടിയിലെത്തും. വിഷയത്തെ വികാരപരമായാണ് ജനങ്ങൾ കാണുന്നത്. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും സംഭവത്തെ കുറിച്ച് ചർച്ച നടത്തും. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ആശ്രിതർക്ക് ജോലിയും നൽകുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കൊലയാളി കാട്ടാനയെ മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. മയക്കുവെടി വച്ചത്തിന് ശേഷം കാട്ടാനയെ ഉൾവനത്തിൽ തുറന്ന് വിടും. ഇതിനായി മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മയക്കുവെടിവയ്‌ക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി വനംവകുപ്പ് അറിയിച്ചു.
ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് (47) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് ജനവാസമേഖലയിലേക്കെത്തിയത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…
തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…
തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal
തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…