കോഴിക്കോട് : 75 കോടിയോളം വരുന്ന കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഉടനടി പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ അർബുദ രോഗികൾക്കടക്കം മരുന്നും മറ്റ് ശസ്ത്രക്രിയയും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോടികള്‍ കുടിശികയായതോടെ വിതരണക്കാര്‍ ആശുപത്രിയിലേക്ക് മരുന്നും സര്‍ജിക്കല്‍ വസ്തുക്കളും ഉപകരണങ്ങളും നല്‍കുന്നത് നിർത്തുകയായിരുന്നു.
തല്‍സ്ഥിതി തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ ഡയാലിസിസും ഹൃദയ ശസ്ത്രക്രിയയമുള്‍പ്പെടെ മുടങ്ങുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം, നിലവില്‍ രോഗികള്‍ക്ക് മരുന്നുനല്‍കുന്നതിനെ ഇത് ബാധിച്ചിട്ടില്ലെങ്കിലും വരുംദിവസങ്ങളില്‍ സാഹചര്യങ്ങൾ രൂക്ഷമാകും. വിലകൂടിയ അര്‍ബുദ മരുന്നുകളുള്‍പ്പെടെ രോഗികള്‍ പുറത്തുനിന്ന് വാങ്ങേണ്ടിവരും. പ്രതിസന്ധി വകുപ്പ് മേധാവികളെ അറിയിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭിച്ചാലുടന്‍ വിതരണക്കാര്‍ക്ക് നല്‍കുമെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഡിസംബര്‍ 31 വരെയുള്ള കുടിശികയെങ്കിലും തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍മുതല്‍ കേരളത്തിലുടനീളം വിതരണം നിര്‍ത്തുമെന്നാണ് വിതരണക്കാരുടെ മുന്നറിയിപ്പ്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…