തിരുവനന്തപുരം : നിയമസഭയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആറു പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിനു നിയമസഭാ സെക്രട്ടറിയുടെ നോട്ടിസ് . റോജി എം.ജോൺ, സനീഷ് കുമാർ ജോസഫ്, ടി.സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം.അഷ്റഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് നിയമസഭാ സെക്രട്ടറി നോട്ടിസ് നൽകിയത്. ഭരണപക്ഷ എംഎൽഎ വി.കെ.പ്രശാന്തിന്റെ പരാതിയിന്മേലാണ് നടപടി. വിഷയത്തിലുള്ള പ്രതികരണം പ്രിവിലേജ്, എത്തിക്സ് എന്നിവ സംബന്ധിച്ച സമിതി മുൻപാകെ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
അടിയന്തരപ്രമേയ നോട്ടിസിന് തുടർച്ചയായി അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിനു മുന്നിൽ നടത്തിയ സമരമാണ് കയ്യേറ്റത്തിലെത്തിയത്. ഉപരോധ സമരം നേരിടാനുള്ള വാച്ച് ആൻഡ് വാർഡിന്റെയും ഭരണപക്ഷ അംഗങ്ങളുടെയും ശ്രമം കാര്യങ്ങൾ സംഘർഷത്തിലേക്ക് പോയി. സംഘർഷത്തിൽ കെ.കെ.രമ എംഎൽഎ കൈയ്ക്ക് പൊട്ടലുണ്ടായി. വാച്ച് ആൻഡ് വാർഡിന്റെ കയ്യേറ്റത്തിൽ പരിക്കേറ്റ സനീഷ് കുമാർ ജോസഫും ചികിത്സ തേടി. എച്ച്.സലാം, സച്ചിൻദേവ്, എം.വിജിൻ, കെ.ആൻസലൻ എന്നീ ഭരണപക്ഷ എംഎൽഎമാരും മർദിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം പ്രതിപക്ഷ എംഎൽഎമാരും സ്റ്റാഫും മർദിച്ചുവെന്നാരോപിച്ച് വാച്ച് ആൻഡ് വാർഡും രംഗത്ത് വന്നിരുന്നു.
പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…
മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ…
ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 11 ന് സമാരംഭം കുറിക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ…
കാനഡയോട് ഇന്ത്യ സ്വരം കടുപ്പിക്കുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.…
തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ വമ്പൻ കുറവുണ്ടായ…
പോലീസ് ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകി മമതയുടെ വായടപ്പിച്ച് ഗവർണർ