കൊച്ചി: അവയവ കടത്ത് കേസിൽ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്ക് ബന്ധമുള്ള സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചത്.
അവയവ കടത്ത് കേസിലെ പ്രതി സബിത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും. തുടർന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ
കസ്റ്റഡി അപേക്ഷ നൽകും.
നിലവിൽ സബിത് നാസർ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ കണ്ടെത്തി പരാതിയിൽ തുടർ നടപടികൾ എടുക്കാനാണ് തീരുമാനം. അവയവകടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണ്.

