ദില്ലി : പുല്‍വാമ ഭീകരാക്രമണത്തിനു സ്ഫോടക വസ്തുക്കള്‍ ലഭ്യമാക്കിയതില്‍ ഉള്‍പ്പെടെ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് അന്വേഷണ സംഘം. 25 കിലോ ആര്‍ഡിഎക്സ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഇത് പാക്കിസ്ഥാനില്‍ നിന്നു കടത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ, പാക്കിസ്ഥാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ ഒന്നൊന്നായി പുറത്തു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണത്തിൽ പാകിസ്ഥാൻ തങ്ങളുടെ പങ്ക് നിഷേധിക്കുകയും തെളിവുകൾ നിരത്താൻ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ തെളിവുകൾ കണ്ടെത്തി ലോക സമക്ഷം അവതരിപ്പിച്ച് പാകിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. സ്ഫോടകവസ്തുക്കള്‍ വാഹനത്തില്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കിയതിലും പാക്കിസ്ഥാനില്‍ നിന്നെത്തിയ ഭീകരര്‍ക്കു പങ്കുണ്ട്. പല പെട്ടികളിലായാണ് ആര്‍ഡിഎക്സ് നിറച്ചത്.
ആക്രമണത്തിനുപയോഗിച്ച വാഹനത്തിന്റെ ഉടമയുടെ വിശദാംശങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 8 വര്‍ഷം മുന്‍പ് കശ്മീരില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമാണിത്. അനന്ത്നാഗ് സ്വദേശിയായ ഇയാളുടെ അറിവോടെയാണു ഭീകരര്‍ വാഹനം ഉപയോഗിച്ചത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇതേ വാഹനത്തില്‍ മുന്‍പ് കശ്മീരില്‍ പലയിടങ്ങളില്‍ സഞ്ചരിച്ചു. വാഹന നിര്‍മാതാക്കളായ മാരുതിയുടെ സഹായത്തോടെയാണ് ഉടമയുടെ വിശദാംശങ്ങള്‍ ലഭിച്ചത്. ഒളിവില്‍ പോയ വാഹനമുടമയ്ക്കായി അന്വേഷണം ശക്തമാക്കി.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…