ലാഹോര്‍: ഐപിഎൽ മത്സരങ്ങളുടെ സംപ്രേക്ഷണം പാക്കിസ്ഥാൻ ബഹിഷ്കരിക്കും. പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച് 23നാണ് ഐപിഎല്‍ സീസണിന് തുടക്കമാകുക.
നേരത്തെ, പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് സൂപ്പര്‍ ലീഗിന്റെ(പിഎസ്എൽ) സംപ്രേക്ഷണം ഇന്ത്യയിൽ ബഹിഷ്കരിച്ചിരുന്നു. പിഎസ്എല്ലിന്റെ നിര്‍മാണ പങ്കാളിത്തത്തിൽ നിന്ന് ഐഎംജി-റിലയന്‍സ് പിൻമാറിയിരുന്നു. ഇതോടെയാണ് പാക്കിസ്ഥാനും സമാനമായ നിലപാട് സ്വീകരിച്ചത്.
സ്പോര്‍ട്സും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താൻ താത്പര്യമില്ല. എന്നാൽ ഇന്ത്യ ഇത്തരമൊരു സമീപനം സ്വീകരിച്ചതിനാലാണ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ചതെന്നും പാക് മന്ത്രി വ്യക്തമാക്കി.
സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവത്തിൽതെലുങ്കാന മുഖ്യമന്ത്രിക്ക് ദില്ലി പോലീസിന്റെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് മെയ്…
ഇന്ത്യ ഫിലിപ്പീൻസ് ആയുധ ഇടപാടിനെ ചൈന ഭയക്കാൻ കാരണമിതാണ്
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ . സംസ്ഥാനത്ത് 71.27 ശതമാനം സമ്മതിദായകർ…
എൽഡിഎഫ് കൺവീനറും കണ്ണൂരിലെ പാർട്ടിയുടെ ശക്തനായ നേതാവുമായ ഇ പി. ജയരാജൻ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം…
18 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒറ്റ മുസ്ലിം സ്ഥാനാർത്ഥി പോലുമില്ല; കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്
എന്താണ് രാഹുൽ ജയിച്ചിട്ട് വയനാടിനായി ചെയ്തത് ? ജനങ്ങൾ തന്നെ ചോദിക്കുന്നു