ദില്ലി: പാർലമെന്റ് അതിക്രമക്കേസിൽ പുതിയ നീക്കവുമായി ദില്ലി പോലീസ്. പ്രതികളെ നുണ പരിശോധനയ്ക്കും നാർക്കോ ടെസ്റ്റിനും വിധേയരാക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ദില്ലി പോലീസ് കോടതിയിൽ നൽകിയ അപേക്ഷ വരുന്ന അഞ്ചാം തീയതി പരിഗണിക്കും.
അതേസമയം സംഭവത്തിൽ അറസ്റ്റിലായവര്‍ 2015 മുതല്‍ അതിക്രമത്തിന് പദ്ധതിയിട്ടിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2015-ല്‍ ഭഗത് സിങ് ഫാന്‍ ക്ലബ്ബ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയതുമുതല്‍ ഇവര്‍ അക്രമത്തിന് പദ്ധതിയിട്ടിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.
മനോരഞ്ജന്‍, സാഗര്‍ ശര്‍മ എന്നിവരായിരുന്നു ആദ്യം ആലോചനയുടെ ഭാഗമായിരുന്നത്. പിന്നീടാണ് ലളിത് ഝാ, അമോല്‍ ഷിന്ദേ, നീലം ദേവി എന്നിവരും സംഘത്തിൽ പങ്കാളികളായത്.ഈ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
മുഖ്യ സൂത്രധാരനായ ലളിത് ഝായെ ചോദ്യംചെയ്തപ്പോൾ, ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളായിരുന്ന ഇവര്‍ വിവിധയിടങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.
സ്‌മോക്ക് ബോംബുകൾ ഒളിച്ചുകടത്താൻ ഷൂവില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് പ്രതികളെ സഹായിച്ചയാളെ കണ്ടെത്താന്‍ ഡല്‍ഹി പോലീസ് യു.പി. പോലീസിന്റെ സഹായം തേടിയിരുന്നു. മനോരഞ്ജനാണ് ഇതിനായി യു.പി.യിലെ ആലംബാഗിലുള്ള വ്യക്തിയുടെ സഹായംതേടിയത്. ദില്ലി പോലീസ് ആലംബാഗില്‍ എത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…