തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ ജോലിക്കാർക്ക് ശമ്പളം നല്കാൻ പണമില്ലാതെ വിഷമിക്കുന്ന പിണറായി സർക്കാർ വിവിധ വകുപ്പുകൾക്ക് 17 ലക്ഷം രൂപ എസി വാങ്ങാനായി അനുവദിച്ചു. ഇത് സംബന്ധിച്ച് 4 ഉത്തരവുകളും പുറത്തിറങ്ങിക്കഴിഞ്ഞു.
സർക്കാർ ഭരണകേന്ദ്രങ്ങളിൽ എസി വാങ്ങാനാണ് 17,18,000 രൂപ ഒരാഴ്ചയ്‌ക്കിടെ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി നടത്തുന്ന സ്‌ട്രെയ്റ്റ് ഫോർവേഡ് ഓഫീസിലേക്ക് 74,000 രൂപയും, പിആർഡി സെക്രട്ടറിയുടെ ഓഫീസിലും സബ് ട്രഷറിയിലും പുതിയ എസികൾക്കായി ഒന്നരലക്ഷത്തോളം രൂപയും അനുവദിച്ചു. കൂടാതെ മറ്റ് ഓഫീസുകൾക്കായി പതിനഞ്ച് ലക്ഷം രൂപക്കും ഭരണകൂടം അനുമതി നൽകി.
മഴക്കാലയമായതിനാൽ നല്ല ചൂടല്ലേ അതുകൊണ്ടു എസി വേണ്ടിവരുമെന്ന പരിഹാസങ്ങളും, മഴയത്തെന്തിനാ എസി എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാൽ പിണറായി സർക്കാരിനെ ഇതൊന്നും യാതൊരു തരത്തിലും ബാധിക്കില്ല എന്നതാണ് മറ്റൊരു വസ്തുത.
സാധാരണക്കാർ മഴക്കെടുതിയിൽ നഷ്ട്ടപ്പെട്ട സ്വന്തം വീടിനെ നോക്കി കരയുമ്പോൾ ഇരട്ട ചങ്കൻ കൂടെയുള്ളവർക്ക് കൂടുതൽ സുഖസൗകര്യങ്ങളൊരുക്കുകയാണ്. നിലവിൽ ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ്…
ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രതയിൽ. ആക്രമണം നടത്തിയ ഭീകരർക്കായി…
ലക്‌നൗ: പരാജയ ഭീതി ഭയന്നാണ് ഗാന്ധി കുടുംബം അമേഠിയിൽ മത്സരിക്കാതെ ഒളിച്ചോടിയതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തിൽ…
തിരുവനന്തപുരം: കള്ളക്കടല്‍പ്രതിഭാസത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഉയർന്ന തിരമാല റോഡിലേക്ക് കയറി.കടലാക്രമണത്തെതുടര്‍ന്ന്…