India

നിരോധനം മറികടക്കാൻ പുതിയ മുഖംമൂടിയണിയാൻ പോപ്പുലര്‍ ഫ്രണ്ട്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മറയാക്കി പുതിയ സംഘടന രൂപീകരിക്കാൻ നീക്കമെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്

കൊച്ചി : കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം മറികടക്കാന്‍ പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാന്‍ തയ്യാറായി പോപ്പുലര്‍ ഫ്രണ്ട്. ഇതിന്റെ ഭാഗമായി പിഎഫ്‌ഐ ആസ്ഥാനമായ ആലുവ പെരിയാര്‍വാലി കുഞ്ഞുണ്ണിക്കരയിലും പരിസരങ്ങളിലും രഹസ്യയോഗങ്ങള്‍ നടന്നതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോര്‍ട്ട് നല്കി.

പിഎഫ്‌ഐയെ പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് രഹസ്യയോഗങ്ങളില്‍ പ്രധാനമായും നടക്കുന്നത്. രഹസ്യചര്‍ച്ചകളില്‍ പുതിയ സംഘടനാ രൂപീകരണമാണ് പ്രധാന വിഷയം. സംസ്ഥാന നേതാക്കളില്‍ പലരും എൻഐഎ യുടെ കസ്റ്റഡിയിലായതോടെ രണ്ടാംനിര നേതാക്കളുടെ നേതൃത്വത്തിലാണ് രഹസ്യയോഗങ്ങള്‍ നടക്കുന്നത് .

നിലവിൽ പിഎഫ്‌ഐയുടെ മുഖ്യധാരയിലില്ലാത്തവരും എന്‍ഐഎ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലില്ലാത്തവരുമായ നേതാക്കളെ അണിചേർത്ത് മറ്റൊരു പേരില്‍ സംഘടന രൂപീകരിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയുടെ മറവിൽ പ്രവര്‍ത്തനം സജീവമാക്കും. സംസ്ഥാനത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തിയാകും പുതിയ പേരിൽ മുഖം മൂടിയണിഞ്ഞ് സംഘടനയെത്തുക. സംഘടനയില്‍ ഇതര സമുദായങ്ങളെക്കൂടി ഉള്‍പ്പെടുത്തും. സന്നദ്ധ സംഘടനകളുടെ രൂപീകരണത്തിലൂടെ വന്‍തോതില്‍ ഒഴുകിയെത്തുന്ന ഫണ്ടും ഇവരുടെ ലക്ഷ്യമാണ്.

യുവജന, വിദ്യാര്‍ഥി സംഘടനയുടെ രൂപീകരണവും ഇവരുടെ പദ്ധതികളിലുണ്ടന്നാണ് വിവരം. ദേശീയ, സംസ്ഥാന നേതാക്കളും രണ്ടാംനിര നേതാക്കളില്‍ പലരും ജയിലിലാണ്. ജയിലിലുള്ള നേതാക്കള്‍ക്കു ജാമ്യം ലഭിക്കുന്നതു വരെ മാത്രമാണ് സന്നദ്ധ സംഘടന രൂപീകരിച്ചുള്ള പ്രവര്‍ത്തനം. പിന്നീട് നേരത്തേയുണ്ടായിരുന്ന എന്‍ഡിഎഫ് മാതൃകയില്‍ പുതിയ ഭീകര സംഘടന രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടരാനാണ് തീരുമാനം.

മുസ്ലിം ഭീകര സംഘടനയായ സിമിക്ക് 2001ല്‍ നിരോധിച്ചപ്പോഴാണ് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ എന്‍ഡിഎഫ് എന്നപേരിൽ പുതിയ ഭീകര സംഘടന രൂപീകരിച്ചത്. എന്നാൽ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹവും ഇവർക്കെതിരെ മുഖം തിരിച്ചപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ ദേശീയ തലത്തില്‍ പുതിയ സംഘടന രൂപീകരിച്ചത് ഇതിനൊപ്പം എസ്ഡിപിഐ എന്ന രാഷ്ട്രീയ സംഘടനയും രൂപീകരിച്ചിരുന്നു.

2047ഓടെ ഇന്ത്യയെ ഇസ്ലാമിക ഭരണത്തിൻ കീഴിലാക്കുക എന്നതായിരുന്നു പിഎഫ്‌ഐയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ സൈന്യത്തിലും ജുഡീഷ്യറിയിലും നുഴഞ്ഞുകയറാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പദ്ധതിയിട്ടിരുന്നു. ഇത് കൂടാതെ ദാറുല്‍ ഹുദ എന്ന പേരില്‍ സമാന്തര കോടതിയും പ്രവര്‍ത്തിച്ചിരുന്നു.

Anandhu Ajitha

Recent Posts

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

60 mins ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

4 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

4 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

4 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

5 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

5 hours ago