Tuesday, December 23, 2025

അബുദാബിയിൽ നരേന്ദ്ര ലഹർ!പ്രധാനമന്ത്രിയെ വരവേൽക്കാൻ തിങ്ങിക്കൂടി പ്രവാസി സമൂഹം..! ഷെയ്ഖ് സായിദ് സ്റ്റേഡിയത്തെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് നരേന്ദ്ര മോദി

അബുദാബി : അബുദാബിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അബുദാബി ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റിയിൽ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടക്കുന്ന അഹ്ലൻ മോദി പരിപാടിയിലാണ് അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്തത്. പ്രാദേശിക സമയം ആറരയോടെയാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിൽ എത്തിയതെങ്കിലും മൂന്നര മുതൽ പ്രവാസികൾ അദ്ദേഹത്തെ കാണാനായി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

ഇന്ന് യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും ഏഴാമത്തെ വലിയ നിക്ഷേപകരാണെന്നും പറഞ്ഞ മോദി തന്‍റെ മൂന്നാമൂഴത്തിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ഉറപ്പാണെന്ന് കൂട്ടിച്ചേർത്തപ്പോൾ സദസ്സ് ഒന്നാകെ കൈയ്യടിച്ചു. ”മോദി കി ഗ്യാരണ്ടി യാനി ഗ്യാരണ്ടി പൂര ഹോനെ കി ഗ്യാരണ്ടി”–എന്നു കൂടി പറഞ്ഞതോടെ കൈയ്യടികൾ ഉച്ചസ്ഥായിലെത്തി.യുപിഐ സേവനം ആരംഭിക്കുന്നത് ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് എളുപ്പത്തിൽ പണം കൈമാറാൻ അനുവദിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“മ്പദ്‌വ്യവസ്ഥ അതിവേഗം പുരോഗമിക്കുന്ന രാജ്യമേതാണ്? നമ്മുടെ ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഉള്ള രാജ്യം ഏതാണ്? നമ്മുടെ ഇന്ത്യ. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ എത്തിയ രാജ്യം? നമ്മുടെ ഇന്ത്യ. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ എത്തിയ രാജ്യം? നമ്മുടെ ഇന്ത്യ. ഒരേ സമയം 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം ഏത്? നമ്മുടെ ഇന്ത്യ. 5ജി സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ച് ഏറ്റവും വേഗത്തിൽ വികസിപ്പിച്ച രാജ്യം ഏതാണ്? നമ്മുടെ ഇന്ത്യ.

2015ൽ നിങ്ങളുടെ എല്ലാവരുടെയും പേരിൽ അബുദാബിയിൽ ഒരു ക്ഷേത്രം പണിയാനുള്ള നിർദ്ദേശം ഞാൻ യുഎഇ പ്രസി‍ഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് അവതരിപ്പിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ “യെസ്” എന്ന് പറഞ്ഞു.

ഐഐടി-ഡൽഹിയുടെ അബുദാബി ക്യാംപസ് മാസ്റ്റേഴ്സ് കോഴ്സ് ആരംഭിച്ചു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍റെ (സിബിഎസ്ഇ) പുതിയ ഓഫീസ് ദുബായിൽ സ്ഥാപിക്കുന്നു. ഇന്ത്യൻ പ്രവാസികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഹായിക്കും.

യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് ലഭിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് എന്‍റെ ഏഴാമത്തെ യുഎഇ സന്ദർശനമാണ്. സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദ്യമായി പ്രകടിപ്പിച്ച അതേ ഊഷ്മളതയോടെയാണ് എന്നെ ഇപ്പോഴും സ്വാഗതം ചെയ്യുന്നത്. ഇന്ത്യക്കാരോട് കാണിച്ച സ്‌നേഹത്തിന് തന്‍റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദിയുണ്ട്. 2015ൽ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിയപ്പോൾ അന്നത്തെ കിരീടാവകാശിയും ഇപ്പോഴത്തെ പ്രസിഡന്‍റുമായ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്‍റെ അഞ്ച് സഹോദരന്മാരോടൊപ്പം എന്നെ വ്യക്തിപരമായി സ്വാഗതം ചെയ്തത് ഞാൻ ഓർക്കുന്നു.

നിങ്ങളുടെ ഊർജം ഇവിടെ പ്രകടമാണ്. നിങ്ങളെല്ലാവരും കാണിക്കുന്ന സ്നേഹത്തിൽ ഞാൻ സന്തോഷവാനാണ്. നിങ്ങൾക്ക് ഓരോരുത്തർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ചരിത്രം രചിച്ചു. നിങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്, നിങ്ങൾ യുഎഇയുടെ വിവിധ ഭാഗങ്ങളിലും താമസിക്കുന്നു. ഈ സ്റ്റേഡിയത്തിലെ ഓരോ ശ്വാസവും പറയുന്നത് ഇന്ത്യ-യുഎഇ ദോസ്തി സിന്ദാബാദ് (ഇന്ത്യ-യുഎഇ സൗഹൃദം നീണാൾ വാഴട്ടെ) എന്നാണ്.” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഇന്നാണ് യുഎഇയിൽ എത്തിയത്. പ്രധാനമന്ത്രിക്ക് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. പിന്നീട് ഗാർഡ് ഓഫ് ഓണറും നൽകി. ഇസന്ദർശനവുമാണ് ഇത്.അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപ്സ് ഹിന്ദു ശിലാക്ഷേത്രത്തിന്‍റെ നാളെ വൈകിട്ട് 5ന് നടക്കുന്ന ഉദ്ഘാടനമാണ് പര്യടനത്തിന്‍റെ പ്രധാന കാര്യപരിപാടി. ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

Related Articles

Latest Articles