അലിഗഡ്: തന്റെ പ്രഥമ പരിഗണന മുസ്ളീം സർവകലാശാലയിൽ സൂക്ഷിക്കുന്ന മുഹമ്മദ് അലി ജിന്നയുടെ ചിത്രം പാകിസ്താനിലേക്ക് അയക്കുന്നതിനാണെന്ന് രണ്ടാംവട്ടവും അലിഗഡ് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി സതീഷ് കുമാർ. വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനുപിന്നാലെ ആദ്യം ചെയ്യുന്ന കാര്യങ്ങൾ എന്താണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സതീഷ് കുമാർ ഗൗതം.
“എന്റെ പ്രഥമ പരിഗണന അലിഗഡ് മുസ്‌ലീം സർവകലാശാലയിലെ ഒരു മുറിയിൽ പൂട്ടിവച്ചിരിക്കുന്ന മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം പാകിസ്താനിലേക്ക് അയക്കുന്നതിനാണ്” സതീഷ് പറഞ്ഞു.
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർഥികളുടെ സംവരണത്തിനും പ്രഥമ പരിഗണന കൊടുക്കുമെന്ന് പറഞ്ഞ അദ്ദേഹം എല്ലാവർക്കും ഒപ്പം,എല്ലാവർക്കും വികസനം എന്നതാണ് തന്റെ ലക്ഷ്യം എന്നും വ്യക്തമാക്കി.
അടുത്തിടെയാണ് പാകിസ്ഥാൻ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം സർവകലാശാലയിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടത്. ചിത്രം നീക്കണം എന്നാവശ്യപ്പെട്ട് എംപിയായ സതീഷ് വൈസ് ചാന്സലർക്ക് കത്തെഴുതിയിരുന്നു. എന്നാൽ ജിന്ന സർവകലാശാലയുടെ സ്ഥാപക അംഗമാണെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ താരിഖ് മൻസൂർ ഈ ആവശ്യം നിരകരിച്ചു. അതോടെയാണ് വിവാദം സംഘർഷത്തിലേക്ക് നീങ്ങിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. രാജ്യത്തെ വിഭജിച്ച മുഹമ്മദ് അലി ജിന്ന രാജ്യത്ത് ആദരിക്കപ്പെടരുത് എന്ന് വ്യക്തമാക്കിയ യോഗി അദ്ദേഹത്തിന്റെ നേട്ടങ്ങളെ എങ്ങനെ ആഘോഷിക്കാനാകും എന്നും ചോദിച്ചിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…
ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…
അമിത് ഷാ മൂന്നുദിവസമായി ബംഗാളിൽ ! ഇത്തവണ ഭരണം പിടിക്കുക മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ! പശ്ചിമബംഗാളിൽ ചടുല നീക്കവുമായി…
ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി…
ക്രാൻസ്-മോണ്ടാന : സ്വിറ്റ്സർലൻഡിലെ ആഡംബര സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മോണ്ടാനയിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്…