ദില്ലി : റഫാല്‍ കേസിലെ പുന പരിശോധനാ ഹര്‍ജികളില്‍ ബുധനാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ കോമണ്‍ കോസ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുന പരിശോധനാ ഹര്‍ജി നല്‍കിയത്. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു.
പാര്‍ലമെന്ററി സമിതിയ്ക്ക് മുന്നില്‍ സിഎജി റിപ്പോര്‍ട്ട് ഇല്ലാതിരിക്കേ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ കബളിപ്പിച്ചെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശരിയായ വിവരങ്ങള്‍ കോടതിക്കുമുന്നില്‍ വരാതിരിക്കുന്നത് നീതിയുടെ ഗുരതരമായ ലംഘനമാകുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു. മുന്‍വിധി പുനഃപരിശോധിക്കണമെന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ച കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ദില്ലി : കൊവീഷീൽഡ് വാക്സീന്റെ പാർശ്വഫലങ്ങൾ പഠിക്കാൻ വിദ്ഗത സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻെറ നിർമ്മാതാക്കളായ ആസ്ട്രസെനക്ക…
ബംഗാളിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിയാതെ തൃണമൂൽ കോൺഗ്രസ്!
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി…
ജില്ലാ സെക്രട്ടറിയെ ബാങ്കിൽ പിടിച്ചു വച്ചു ! ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കുതിച്ചെത്തി I INCOME TAX
ഭാരതവുമായി തങ്ങളുടെ സ്ഥിതി താരതമ്യം ചെയ്ത് പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് മൗലാന ഫസലുർ റഹ്മാൻ. പാർലമെൻ്റിലെ പ്രസംഗത്തിലാണ് മൗലാന ഫസലുർ…
വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കണ്ണൂർ ആറളം സ്വദേശി ഷാനിഫാണ് (27) മരിച്ചത്. വടകര പുതിയാപ്പിൽ വാടക…