ദില്ലി∙ റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട്. 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണ് വിമാനം വാങ്ങുന്നതെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ വില സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലില്ല. ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തികൊണ്ട് വന്ന റാഫേല്‍ ആരോപണത്തിന് കഴമ്പില്ലെന്ന് തെളിയുകയാണ്.
രാജ്യസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിലെ 36 പേജുകളിലാണ് റാഫേല്‍ വിമാനം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉള്ളത്. കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടാക്കിയ കരാറുമായി പുതിയ കരാറിന് വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത 126 വിമാനങ്ങളുടെ കരാറിനേക്കാള്‍ 17.08 ശതമാനം തുക കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ കരാറില്‍ ലാഭിക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നാളെയാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നാടക്കുക.…
കേരള ചരിത്രത്തിൽ എന്നും പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന വ്യക്തിത്വമായിരുന്നു വേലുത്തമ്പി ദളവ. പ്രധാനമന്ത്രിക്ക് തത്തുല്യമായ പദവിയായിരുന്നു ദളവ. ആ സ്ഥാനത്തേക്ക് ചുരുങ്ങിയ…
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രയിൽ. യു എ ഇ , സിങ്കപ്പൂർ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ്…
കോൺഗ്രസ് ഹിമാചൽ മറന്നേക്കു ... അത് ഞങ്ങൾ എടുത്തു |BJP
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് മാതാവ് വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളേജ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30…