സിനിമകളിലെ ചുംബന രംഗങ്ങൾ ഒഴിവാക്കിക്കൊണ്ട് സെൻസർബോർഡിന്റ ഇടപെടൽ വീണ്ടും. രൺവീർ സിങ്ങും ആലിയ ഭട്ടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഗള്ളി ബോയിലാണ് ഇത്തവണ സെൻസർബോര്ഡിന്റെ കത്രിക പതിഞ്ഞത്. സിനിമയിൽ പതിമൂന്നു സെക്കൻഡോളം ദൈർഘ്യമുള്ള ചുംബന രംഗത്തിനു പുറമെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ഒഴിവാക്കുവാൻ സെൻസർബോർഡ് നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെ റാപ് സംസ്കാരത്തിന്റെ കഥ പറയുന്ന സിനിമ ഈ മാസം അഞ്ചാം തീയതി തിയറ്ററുകളിൽ റിലീസ് ചെയ്യും. UA സർട്ടിഫിക്കറ്റോടെയാണ് സിനിമ തീയേറ്ററുകളിൽ എത്തുക. സിനിമയിലെ സെൻസർബോർഡിൻ്റെ ഇടപെടലിനോട് അണിയറപ്രവർത്തകർ അസംതൃപ്തിയൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലെ ചുംബന രംഗം ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു നേരത്തെയും സെൻസർബോർഡ് ഏറെ പ്രതിഷേധങ്ങൾ നേരിട്ടിരുന്നു.
ഇതിനു മുൻപ് ഇമ്രാൻ ഹാഷ്മിയുടെ ചീറ്റ് ഇന്ത്യ എന്ന ചിത്രത്തിന്റെ പേര് വൈ ചീറ്റ് ഇന്ത്യയെന്നും ദീപിക പദുക്കോണിന്റെ പദ്മാവതി എന്ന സിനിമ പദ്മാവത് എന്ന് തിരുത്തുവാനും സെൻസർബോർഡ് നിര്ദേശിച്ചിരിന്നു.
കൊല്ലം: ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത സിപിഎം നേതാവിനെതിരെ കേസ്.…
തൃശ്ശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളാനിക്കര സർവീസ്…
അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മുഹമ്മദ്…
ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ…
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…