ദില്ലി :ആഗ്രയിൽ പാകിസ്ഥാൻ ബന്ധമുള്ള മതപരിവർത്തന റാക്കറ്റ് പിടിയിൽ. ഇവരുടെ വലയിലായ നിരവധി പെൺകുട്ടികൾ പാകിസ്ഥാനിലുള്ളവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.സമൂഹമാദ്ധ്യമങ്ങൾക്ക് പുറമെ, ലൂഡോസ്റ്റാർ പോലുള്ള ഓൺലൈൻ ഗെയിമിംഗ് പ്ളാറ്റ്‌ഫോമുകളും പെൺകുട്ടികളെ കുടുക്കാൻ സംഘം ഉപയോഗിസിച്ചിരുന്നു. കേസിൽ 14 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
കുടുംബ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളും അനുഭവിക്കുന്ന പെൺകുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ഓൺലൈൻ ഗെയിമുകളിലൂടെ ഹിന്ദു പെൺകുട്ടികളുമായി ഇവർ അടുപ്പത്തിലാകുന്നത്. സിഗ്നൽ, ഡാർക്ക് വെബ് എന്നിവയിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത്.
ക്രൗഡ് ഫണ്ടിംഗിലൂടെയും ക്രിപ്റ്റോകറൻസിയിലൂടെയും പണമിടപാടുകൾ നടന്നു. ഇതിലൂടെ ഗാസയിലേയ്ക്കും തിരിച്ചും പണമിടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തി. റഹ്മാൻ ഖുറേഷി എന്നയാളാണ് പണമിടപാടുകൾ നിയന്ത്രിച്ചിരുന്നത്. പാകിസ്ഥാനികളായ തൻവീർ അഹമ്മദ്, സാഹിൽ അദീബ് എന്നിവരാണ് സംഘത്തലവന്മാർ. ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയ പെൺകുട്ടികൾക്ക് പാകിസ്ഥാനിലെ യുവാക്കളുമായി ബന്ധമുള്ളതായി കണ്ടെത്തി. പെൺകുട്ടികൾക്ക് മതപരമായ മാർഗനിർദേശങ്ങൾ നൽകിയത് ഈ യുവാക്കളാണ്. ചില കാശ്‌മീരി പെൺകുട്ടികൾക്കും ഇതിൽ പങ്കുള്ളതായി പോലീസ് വ്യക്തമാക്കി. ”ദവാഹ്’ എന്ന പേരിലാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. മതപരിവർത്തനം നടത്തിയവരെ ‘റിവർട്ട്’ എന്നാണ് സംഘം വിശേഷിപ്പിക്കുന്നത്. 2050ഓടെ ഭാരതത്തെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
ദില്ലിയിൽ നിന്നുള്ള അബ്ദുൾ റഹ്മാനും ഗോവയിൽ നിന്നുള്ള ആയിഷയുമാണ് സംഘത്തിന്റെ ഇന്ത്യയിലെ നേതാക്കളെന്ന് പൊലീസ് പറഞ്ഞു. 1990ൽ മതം മാറിയ അബ്ദുൾ റഹ്മാന് ജയിലിൽ ഭീകര ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

