ലഖ്‌നൗ: പൊതുജനങ്ങൾക്ക് ദർശനം അനുവദിച്ച് രണ്ടാം ദിവസമായ ഇന്ന് രാവിലെ മുതൽ അയോദ്ധ്യ ശ്രീരാമ ജന്മഭൂമിയിൽ വൻ ഭക്തജനത്തിരക്ക്. തിരക്ക് നിയന്ത്രിക്കാൻ യു പി പോലീസിനൊപ്പം കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങളും രംഗത്തുണ്ട്. ഇന്ന് മുതൽ ക്ഷേത്ര ദർശനത്തിന് ക്യൂ സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസേന ഒരു ലക്ഷം പേരുടെ ദർശനം സാധ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. രാജ്യത്തിന്റെ പലഭാഗത്തുനിന്നും രാമഭക്തർ അയോദ്ധ്യയിലേക്ക് എത്തുന്നുണ്ട്. ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച നടത്തിയിരുന്നു. അയോദ്ധ്യ സന്ദർശനം തിരക്ക് പരിഗണിച്ച് ഏതാനും ദിവസങ്ങൾ നീട്ടിവയ്ക്കണമെന്ന ബോധവൽക്കരണവും പോലീസ് നടത്തുന്നുണ്ട്. ക്ഷേത്രപരിസരത്ത് ദർശനത്തിനുള്ള നീണ്ട ക്യു ഇപ്പൊൾ പ്രകടമാണ്. അതേസമയം ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.
കഴിഞ്ഞ 22 നാണ് അയോദ്ധ്യ ശ്രീരാമ ജന്മഭുമിയിലെ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യ യജമാനനായി പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തത്. ഭക്തജനലക്ഷങ്ങളെ സ്വീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അയോദ്ധ്യയിൽ ഒരുങ്ങുന്നതേയുള്ളു. അയോദ്ധ്യയിലെ റെയിൽവേ സ്റ്റേഷൻ ലക്ഷക്കണക്കിന് ഭക്തരെ സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ ലോകോത്തരമായ സൗകര്യങ്ങളോടെ നവീകരിച്ചിട്ടുണ്ട്. യാത്രാ സൗകര്യം വർദ്ധിപ്പിക്കാനായി വിമാനത്താവളവും നിർമ്മിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും വിമാന ട്രെയിൻ സർവീസുകൾ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അതിന് മുന്നേ തന്നെ ദർശനത്തിന് ലക്ഷക്കണക്കിന് പേർ എത്തുകയാണ്.
ഭക്തജനങ്ങൾക്ക് താമസ സൗകര്യം ഒരുക്കുകയാണ് പ്രധാന വെല്ലുവിളി. പ്രധാന ഹോസ്പിറ്റാലിറ്റി കമ്പനികളെല്ലാം അയോദ്ധ്യയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് സർക്കാർ അയോദ്ധ്യയുടെ വികസനത്തിനായി നിക്ഷേപിക്കുന്നത്. ഇതിന്റെ ഇരട്ടി സ്വകാര്യ നിക്ഷേപം അയോദ്ധ്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…