ദില്ലി: രാഷ്ട്രീയ പശ്ചാത്തലം ഉണ്ടെന്ന പേരിൽ ജഡ്‌ജി നിയമനം വിവാദമാകുകയും നിയമനം ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിൽ ഹർജ്ജി സമർപ്പിക്കപ്പെടുകയും ചെയ്ത ജസ്റ്റിസ് വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്തു. മദ്രാസ് ഹൈക്കോടതി അഡിഷണൽ ജഡ്‌ജിയായി അവർ ചുമതലയേൽക്കുകയും ചെയ്‌തു. നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജ്ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. ഇന്ന് രാവിലെ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സമയത്ത് തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് തടയണമെന്ന് ഹർജ്ജിക്കാർ .വാദിച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി നിമിഷങ്ങൾക്കകം സുപ്രീംകോടതി വിക്ടോറിയയ്ക്ക് അനുകൂലമായി വിധിപറയുകയും ചെയ്‌തു. അഭിഭാഷകയായിരിക്കെ വിക്ടോറിയക്ക് രാഷ്ട്രീയ പശ്ചാത്തലം ഉണ്ടായിരുന്നെന്നും അവർ മഹിളാ മോർച്ച പ്രവർത്തകയായിരുന്നെന്നും ഹർജ്ജിക്കാർ വാദിച്ചു.
എന്നാൽ കേസ് പരിഗണിച്ച രണ്ടംഗ ബഞ്ച് നിയമനത്തിൽ അപാകതയില്ലെന്ന നിലപാടാണ് എടുത്തത്. രാഷ്ട്രീയ പശ്ചാത്തലം ജഡ്‌ജി നിയമനത്തിൽ പരിഗണിക്കാനാവില്ലെന്നും കോളീജിയം തീരുമാനം റദ്ദാക്കാനാകില്ലെന്നും, കോളീജിയത്തെ ഉപദേശിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഹർജ്ജി തള്ളുകയായിരുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ ഇതിനു മുന്നേയും നിയമിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…