ചെന്നെ: പിതാവ് പഠിക്കാൻ പറഞ്ഞതിൽ മനംനൊന്ത് ഒൻപതു വയസ്സുകാരി ജീവനൊടുക്കി.തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.പിതാവ് കൃഷ്ണമൂർത്തിയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തിങ്കളാഴ്ച വൈകുന്നേരം അമ്മായിയുടെ വീടിന് സമീപം കുട്ടി കളിച്ചുകൊണ്ട് നിൽക്കുന്നത് കണ്ട കൃഷ്ണമൂർത്തി വീട്ടിൽ പോയി പഠിക്കാൻ പറഞ്ഞു. ശേഷം പുറത്തേക്ക് പോയ ഇയാള്‍ രാത്രി 8.15ഓടെയാണ് തിരികെ വീട്ടിൽ എത്തിയത്. അകത്ത് നിന്നും വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം ജനല്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറുകയായിരുന്നു.അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…
ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…